ഡൽഹി: പ്രതിപക്ഷത്തിന്റെ അതിക്രമങ്ങൾ കൂസാതെ നിയമനിർമാണം തുടർന്ന് രാജ്യസഭ. ഈ വർഷകാല സമ്മേളനത്തിൽ പാസ്സായത് ഒബിസി സംവരണ ഭരണഘടനാ ഭേദഗതി ഉൾപ്പെടെ 19 ബില്ലുകൾ. 2014ന് ശേഷം പ്രതിപക്ഷം ഏറ്റവും കൂടുതൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചത് ഈ സമ്മേളനത്തിലായിരുന്നു. 2014ന് ശേഷമുള്ള സഭയുടെ ഏറ്റവും മികച്ച പ്രകടവും ഈ സമ്മേളനം രേഖപ്പെടുത്തി.
ഈ സമ്മേളനത്തിൽ പ്രതിദിനം 1.1 ശരാശരിയിലാണ് രാജ്യസഭയിൽ ബില്ലുകൾ പാസ്സായത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം ഈ സമ്മേളനത്തിൽ സഭയ്ക്ക് നഷ്ടമായത് 76 മണിക്കൂറുകളും 26 മിനിട്ടുമാണ്. ജൂലൈ 19നായിരുന്നു ഈ വർഷത്തെ രാജ്യസഭയുടെ വർഷകാല സമ്മേളനം ആരംഭിച്ചത്.
ജൂലൈ 27നായിരുന്നു ആദ്യ ബിൽ പാസ്സായത്. ഇത്തവണ പ്രതിപക്ഷം അതിരുകവിഞ്ഞ അതിക്രമങ്ങളാണ് സഭയിൽ പുറത്തെടുത്തത്. അദ്ധ്യക്ഷന്റെ നേർക്ക് പ്രതിപക്ഷ അംഗങ്ങൾ കടലാസ് വലിച്ചെറിയുകയും മന്ത്രിമാരിൽ നിന്നും റിപ്പോർട്ടുകൾ പിടിച്ചു വാങ്ങുകയും ചെയ്തു. സഭയിൽ നാശനഷ്ടം വരുത്തിയതിന് ഉപരാഷ്ട്രപതി പ്രതിപക്ഷത്തെ ചില അംഗങ്ങളെ സസ്പെൻഡ് ചെയ്തു.
Discussion about this post