ആലപ്പുഴ: പൂർവ വിദ്യാർത്ഥികളുടെ വാട്സാപ്പ് ഗ്രൂപ്പ് വഴി പഴയ സഹപാഠിയുമായി പ്രണയത്തിലായ യുവതി അഞ്ച് വയസ്സുകാരനായ മകനെ ഉപേക്ഷിച്ച് ഒളിച്ചോടി. വാട്ട്സാപ്പ് കൂട്ടായ്മ വഴി പരിചയം പുതുക്കിയതിന് പിന്നാലെ പഴയ സ്കൂൾ സഹപാഠിയായിരുന്ന യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം കൃഷ്ണപുരം കാപ്പിൽ മേക്ക് കുറ്റപ്പുറത്ത് തറയിൽ രമ്യ(28), കാപ്പിൽ മേക്ക് വന്ദനം വീട്ടിൽ വികാസ് (28) എന്നിവരാണ് പിടിയിലായത്.
അടുത്തകാലത്താണ് ഇരുവരും വാട്സാപ്പ് ഗ്രൂപ്പിലൂടെ പരിചയം പുതുക്കിയത്. പിന്നാലെ അഞ്ച് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി യുവാവിനോടൊപ്പം ഒളിച്ചോടുകയായിരുന്നു. പത്ത് ദിവസം മുൻപായിരുന്നു ഒളിച്ചോട്ടം.
യുവതിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കായംകുളം പൊലീസിൽ പരാതി നൽകി. യുവതിയുടെ ഫോൺ രേഖകൾ പരിശോധിച്ച ശേഷം നടത്തിയ അന്വേഷണത്തിൽ രണ്ട് പേരെയും കായംകുളത്തുവെച്ചുതന്നെ കസ്റ്റഡിയിലെടുത്തു. ഇവർ അഞ്ച് വയസ്സുള്ള കുട്ടിയെ മനഃപൂർവ്വം ഉപേക്ഷിച്ച് പോയതാണെന്നു ബോധ്യപ്പെടുകയും തുടർന്ന് കുട്ടികളുടെ സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്യുകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവാവ് അവിവാഹിതനാണ്.
Discussion about this post