അഗര്‍ത്തല: ത്രിപുരയില്‍ സി.പി.എം – ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ബുധനാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. തിങ്കളാഴ്ച മുന്‍മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ റാലി ധന്‍പുറില്‍ നടന്നിരുന്നു. ഇതിനിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതായി ബി.ജെ.പി. ആരോപണം ഉന്നയിക്കുകയും പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
അതേസമയം, ഗോമതി ജില്ലയിലെ ഉദയ്പുറില്‍ സംഘര്‍ഷം ആരംഭിച്ചത് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രകടനത്തിനിടെ ബി.ജെ.പി. പ്രവര്‍ത്തകരെ ആക്രമിച്ചതിനെ തുടർന്നാണെന്ന് ബിജെപി ആരോപിക്കുന്നു. ഡി.വൈ.എഫ്.ഐ. പ്രകടനത്തില്‍ പങ്കെടുത്തവര്‍, സമീപത്തുകൂടി പോവുകയായിരുന്ന ബി.ജെ.പി. പ്രവര്‍ത്തകരെ ആക്രമിക്കുകയും പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയതു. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന ബി.ജെ.പി. പ്രവര്‍ത്തകര്‍ ഡി.വൈ.എഫ്.ഐ. പ്രകടനത്തിനു നേര്‍ക്ക് ആക്രമണം നടത്തുകയായിരുന്നെന്നാണ് ആരോപണം.
അതേസമയം, ഗോമതി ജില്ലയിലെ ഉദയ്പുറില്‍ സംഘര്‍ഷം ആരംഭിച്ചത് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രകടനത്തിനിടെ ബി.ജെ.പി. പ്രവര്‍ത്തകരെ ആക്രമിച്ചതിനെ തുടർന്നാണെന്ന് ബിജെപി ആരോപിക്കുന്നു. ഡി.വൈ.എഫ്.ഐ. പ്രകടനത്തില്‍ പങ്കെടുത്തവര്‍, സമീപത്തുകൂടി പോവുകയായിരുന്ന ബി.ജെ.പി. പ്രവര്‍ത്തകരെ ആക്രമിക്കുകയും പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയതു. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന ബി.ജെ.പി. പ്രവര്‍ത്തകര്‍ ഡി.വൈ.എഫ്.ഐ. പ്രകടനത്തിനു നേര്‍ക്ക് ആക്രമണം നടത്തുകയായിരുന്നെന്നാണ് ആരോപണം.
തലസ്ഥാനമായ അഗര്‍ത്തലയില്‍ സി.പി.എം. സംസ്ഥാന ഓഫീസിനു നേര്‍ക്കും ആക്രമണമുണ്ടായി. സംസ്ഥാന ഓഫീസ് തകര്‍ത്ത അക്രമികള്‍ പുറത്തു നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്തു. അഗര്‍ത്തലയെ കൂടാതെ സിപാഹിജാലാ, ഗോമതി ജില്ലകളില്‍നിന്നും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പോലീസ് പറഞ്ഞു.
നടന്നത് ഫാസിസ്റ്റ് ആക്രമണങ്ങളാണെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. ത്രിപുരയിലെമ്പാടുമുള്ള സി.പി.എം. ഓഫീസുകള്‍ അധികാരത്തിലിരിക്കുന്ന ബി.ജെ.പി. ആക്രമിക്കുന്നത് തുടരുകയാണ്. ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പാര്‍ട്ടി നേതാക്കളുടെ വീടുകള്‍ ഉള്‍പ്പെടെ പാര്‍ട്ടി വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടു, യെച്ചൂരി പറഞ്ഞു.
ഒരു പ്രാദേശിക പത്രത്തിന്റെ ഓഫീസും ആക്രമിക്കപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
Discussion about this post