ബെംഗളൂരു: അമ്മയും മുത്തശ്ശിയും 9 മാസം പ്രായമുള്ള കുഞ്ഞനിയത്തിയും ഉൾപ്പെടെ ജീവനറ്റ 5 പേർക്കൊപ്പം രണ്ടര വയസ്സുകാരി കഴിഞ്ഞത് 5 ദിവസം. ഭക്ഷണമില്ലാതെ 5 ദിവസം കഴിഞ്ഞ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തി. കന്നഡ മാധ്യമപ്രവർത്തകനായ ശങ്കറിന്റെ ഭാര്യ ഭാരതി (51), മക്കളായ സിഞ്ചന (34), സിന്ധുറാണി (31), മധുസാഗർ (25) എന്നിവരുടെ അഴുകിത്തുടങ്ങിയ മൃതദേഹങ്ങളാണു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സിന്ധുറാണിയുടെ 9 മാസം പ്രായമുള്ള മകൾ ഭക്ഷണം കിട്ടാതെ മരിച്ച നിലയിലാണ്. സിഞ്ചനയുടെ മകൾ പ്രേക്ഷയെ ആണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. കുഞ്ഞിനെ ആശുപത്രിയിലേക്കു മാറ്റി. വീട്ടിൽ ഇല്ലാതിരുന്ന ശങ്കർ പലവട്ടം ഫോൺ വിളിച്ചിട്ടും ആരും എടുക്കാത്തതിനെ തുടർന്നു തിരിച്ചെത്തിയപ്പോഴാണു മരണ വിവരമറിഞ്ഞത്. മൃതദേഹങ്ങൾക്ക് 5 ദിവസത്തെ പഴക്കമുണ്ടെന്നു പൊലീസ് അറിയിച്ചു.
Discussion about this post