ഫ്ലോറിഡ: സാധാരണക്കാരിലേക്കും ബഹിരാകാശ ടൂറിസം പരിചയപ്പെടുത്തുന്നതിനുള്ള സ്പേസ് എക്സ്ന്റെ ‘ഇൻസ്പിരേഷൻ 4 ‘ ദൗത്യം വിജയകരമായി പൂർത്തീകരിച്ചു. ഈ ആഴ്ച ബഹിരാകാശ യാത്ര നടത്തിയ നാല് സാധാരണക്കാരായ ബഹിരാകാശയാത്രികർ മൂന്ന് ദിവസം ഗ്രഹത്തിന് ചുറ്റും ഭ്രമണം ചെയ്ത ശേഷം ശനിയാഴ്ച രാത്രി സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തി. അമേരിക്കയിലെ ഫ്ലോറിഡ തീരത്തുള്ള അറ്റ്ലാന്റിക് സമുദ്രത്തിലാണ് സ്പേസ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം ‘റെസിലിയൻസ്’ സുരക്ഷിതമായി ഇറങ്ങിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.30 ഓടെയായിരുന്നു ബഹിരാകാശ വിദഗ്ധര്‍ അല്ലാത്ത നാലുപേരെയും വഹിച്ച് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നും സ്പേസ് എക്സ് ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ ബഹിരാകാശത്തേക്ക് കുതിച്ചത്. സ്പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ഡ്രാഗണ്‍ കാപ്സ്യൂളിനെ ബഹിരാകാശത്ത് എത്തിച്ചത്.
വെര്‍ജിന്‍ മേധാവി റിച്ചാര്‍ഡ് ബ്രാന്‍സന്‍, ആമസോണ്‍ മേധാവി ജെഫ് ബെസോസ് എന്നിവര്‍ തുടക്കമിട്ട ബഹിരാകാശ ടൂറിസം പദ്ധതികളിലേക്ക് ഒരു ‘മാസ്’ എന്‍ട്രിയായിരുന്നു പുതിയ വിക്ഷേപണത്തിലൂടെ സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്ക് നടത്തിയത്. വെറുതെ മിനുട്ടുകള്‍ എടുത്ത് ബഹിരാകാശം തൊട്ട് വരുക എന്നതായിരുന്നില്ല ‘ഇന്‍സ്പിരേഷന്‍ 4’ സംഘത്തിന്‍റെ ലക്ഷ്യം. മൂന്ന് ദിവസം ഭൂമിയെ വലം വച്ചാണ് ‘ഇന്‍സ്പിരേഷന്‍ 4’ അതിന്റെ നിർണ്ണായക ദൗത്യം പൂർത്തീകരിച്ചത്.
Discussion about this post