തിരുവനന്തപുരം: ഓണം ബമ്പർ ലോട്ടറി വിൽപ്പനയിൽ ലാഭം കൊയ്ത് കേരള സർക്കാർ. കൊവിഡ് പ്രതിസന്ധിക്കിടയിലും ഓണം ബമ്പറില്‍ മികച്ച വില്‍പനയാണ് നടന്നത്. അച്ചടിച്ച മുഴുവന്‍ ടിക്കറ്റുകളും വിറ്റ് തീര്‍ന്നു.
54 ലക്ഷം ടിക്കറ്റുകളാണ് വിപണിയിലിറക്കിയിരുന്നത്. ടിക്കറ്റ് വരുമാനത്തില്‍ നിന്ന് 126 കോടി 56 ലക്ഷം രൂപ സര്‍ക്കാരിന് വരുമാനമായി ലഭിച്ചു. സമ്മാന-കമ്മീഷന്‍ ചിലവുകള്‍ക്ക് ശേഷം 30 കോടി 54 ലക്ഷം രൂപയാണ് സർക്കാരിന്റെ ലാഭം.
കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗമാണ് ഭാഗ്യക്കുറി. മുന്‍ വര്‍ഷം 44 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഇതില്‍ നിന്ന് 23 കോടിയാണ് ലാഭമായി സര്‍ക്കാരിന് ലഭിച്ചത്.
TE 645465എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 12 കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനമായി ആറ് പേര്‍ക്ക് ഓരോ കോടി വീതം നല്‍കും. 300 രൂപയായിരുന്നു ടിക്കറ്റ് വില.
Discussion about this post