കോവിഡ് കാലത്തെ സര്‍ക്കാര്‍ പിന്തുണയുള്ള ഹര്‍ത്താല്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍. ഡൽഹിയിലെ കര്‍ഷക സമരക്കാര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ കേരളത്തില്‍ ബാധകമല്ല. അതുകൊണ്ടുതന്നെ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത് അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ മതംതിരിച്ചുള്ള കണക്ക് പുറത്തുവിട്ടതില്‍ മുഖ്യമന്ത്രിക്കെതിരെയും കെ സുരേന്ദ്രന്‍ പ്രതികരിച്ചു. മതംതിരിച്ച് കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കണക്ക് സൂക്ഷിക്കുന്നുണ്ടോയെന്നും ഇതിന് എന്ത് ആധികാരികതയാണ് ഉള്ളതെന്നും സുരേന്ദ്രന്‍ ചോദിച്ചു. മുഖ്യമന്ത്രി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
നര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ പാലാ ബിഷപ്പിനോട് മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്ന് പറഞ്ഞത് ശരിയല്ലെന്നും അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിന് നവംബര്‍ ഒന്ന് എന്ന കട്ട് ഓഫ് ഡേറ്റിന്റെ ആവശ്യമില്ല. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടില്ല. സര്‍ക്കാരെടുക്കുന്നത് വ്യവസ്ഥയില്ലാത്ത തീരുമാനങ്ങളാണ്. രക്ഷിതാക്കള്‍ക്ക് ഉയര്‍ന്ന ആശങ്കയുണ്ട്. സര്‍ക്കാര്‍ ഇതൊരു ദുരഭിമാന പ്രശ്‌നമായി കാണരുതെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Discussion about this post