കാടാമ്പുഴ ഇരട്ടക്കൊലപാതകത്തിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി കോടതിയാണ് ശിക്ഷ വിധിച്ചത്. പൂർണ ഗർഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
അയൽവാസിയായ മുഹമ്മദ് ഷെരീഫാണ് കേസിലെ പ്രതി. രണ്ട് ലക്ഷത്തി എഴുപത്തിയയ്യായിരം രൂപ പിഴയും അടക്കണം.
കാടാമ്പുഴ സ്വദേശി ഉമ്മുസല്‍മയും മകന് ദില്‍ഷാദുമാണ് കൊല്ലപ്പെട്ടത്. ഗര്‍ഭിണിയെ കൊലപ്പെടുത്തുന്നതിനിടെ നവജാത ശിശുവും കൊല്ലപ്പെട്ടിരുന്നു. പ്രതി ഷെരീഫ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2017-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഉമ്മുസല്‍മ കൊലപാതകത്തിനിടെ പ്രസവിക്കുകയും ശുശ്രൂഷ കിട്ടാതെ നവജാത ശിശു മരിക്കുകയും ചെയ്തിതിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം പഴക്കം ചെന്ന മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
Discussion about this post