ഡൽഹി: കശ്മീരിലെ ബിഹാറി ഹിന്ദുക്കളുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക ഭീകര സംഘടന യു എൽ എഫ്. കഴിഞ്ഞ ദിവസം കശ്മീരിൽ മൂന്ന് ബിഹാറി ഹിന്ദുക്കൾ കൊല്ലപ്പെട്ടിരുന്നു. ബിഹാറിൽ നിന്നുള്ള തൊഴിലാളികൾ താമസിക്കുന്ന വീട്ടിലേക്ക് ഇരച്ചു കയറിയ തോക്കുധാരികളായ ഭീകരർ തൊഴിലാളികൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
ജോഗീന്ദർ ഋഷി ദേവ്, രാജർഷി ദേവ് എന്നിവർ സംഭവ സ്ഥലത്ത് വെച്ചും മാരകമായി മുറിവേറ്റ ചുഞ്ചുൻ ഋഷി ദേവ് ആശുപത്രിയിൽ കൊണ്ടു പോകുന്ന വഴിയിലും മരണപ്പെട്ടു. അന്യസംസ്ഥാനക്കാരും ഹിന്ദുക്കളും എത്രയും പെട്ടെന്ന് കശ്മീർ വിടണമെന്നും അല്ലാത്ത പക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു.
ഹിന്ദുക്കളെ കൊലപ്പെടുത്തിയവരെ സ്വാതന്ത്ര്യ സമര സേനാനികൾ എന്നാണ് യു എൽ എഫ് വിശേഷിപ്പിക്കുന്നത്. കശ്മീർ താഴവരയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഹിന്ദുക്കൾക്കും സിഖുകാർക്കുമെതിരായ ആക്രമണങ്ങൾ വർദ്ധിച്ചിരുന്നു.
Discussion about this post