Monday, March 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മണ്ണിടിച്ചിലിനു കാരണം ക്വാറികള്‍ : ഭൂപ്രകൃതിയെ സാരമായി ബാധിച്ച് ക്വാറികളുടെ പ്രകൃതി വിരുദ്ധമായ പ്രവര്‍ത്തനം; കേരളത്തെ കാത്തിരിക്കുന്നത് ഇതിലും വലിയ ദുരന്തങ്ങള്‍

by Brave India Desk
Oct 19, 2021, 11:09 am IST
in Kerala
Share on FacebookTweetWhatsAppTelegram

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി കേരളം നേരിട്ടുകൊണ്ടിരിക്കുന്നത് വലിയ ദുരന്തങ്ങളാണ്. മിന്നല്‍ പ്രളയങ്ങളും മേഘവിസ്‌ഫോടനവും ഉരുള്‍പൊട്ടലുകളില്‍ ഗ്രാമങ്ങളും മനുഷ്യരും കുത്തിയൊലിച്ച്‌ പോകുന്നത് കണ്ട് കേരളം ഞെട്ടിവിറയ്ക്കുകയാണ്. മൂന്നു വര്‍ഷത്തിനിടെ പത്ത് ജില്ലകളില്‍ ആയിരത്തിലേറെ ഉരുള്‍പൊട്ടല്‍ ഉണ്ടായി. നൂറെണ്ണം അതിതീവ്രമായിരുന്നു. ഇതിനുള്ള പ്രധാനകാരണം അനിയന്ത്രിതമായ മണ്ണിടിച്ചിലും ഖനനവുമാണ്. പശ്ചിമ ഘട്ടത്തിലെ 80 ശതമാനവും ഉരുള്‍പൊട്ടല്‍ മേഖലയാണ് . എന്നിട്ടും പുതിയ ക്വാറികള്‍ ഉണ്ടാവുന്നു. സര്‍ക്കാര്‍ വേണ്ടത്ത്ര പരിസ്ഥിതി പഠനം നടത്താതെ ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതാണ് ഇതിന് പ്രധാന കാരണം . ക്വാറികളുടെ പ്രകൃതി വിരുദ്ധമായ പ്രവര്‍ത്തനം ഭൂപ്രകൃതിയെ സാരമായി ബാധിച്ചിരിക്കുകയാണ്.

ഖനനവും ക്വാറിയും പരിസ്ഥിതിയെ വിനാശത്തിലേക്ക് നയിക്കുന്നു.ഖനനത്തിനു ശേഷം ഉണ്ടാകുന്ന വലിയ കുഴികളും മാലിന്യങ്ങളും ഗ്രാമപ്രദേശങ്ങളില്‍ വളരെയധികം പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ചുറ്റുപാടും വായുമലിനീകരണവും ജല മലിനീകരണവും നടത്തുന്നതിലൂടെ വന്യ ജീവികളെയും മനുഷ്യരെയും ഇത് ഒരുപോലെ ബാധിക്കുന്നു.

Stories you may like

ഡോ വന്ദന ദാസ് കേസ്, പ്രോസിക്യൂഷൻ വാദം പൂർത്തിയായി; പ്രതിഭാഗം വാദം മാർച്ച് 7-ന്

ഹിന്ദു ആണെന്നതിലും അത് തുറന്നു പറയുന്നതിലും അഭിമാനം ; ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യാതിഥിയായി അനുശ്രീ

ശക്തമായ മഴയാണ് മണ്ണിടിച്ചിലിന് കാരണമെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. പ്രദേശത്തെ ക്വാറികളിലെ അശാസ്ത്രീയമായ ഖനനത്തിനും വലിയ പങ്കുണ്ടെന്നാണ് ശാസ്ത്രജ്ഞരും പരിസ്ഥിതിവാദികളും പറയുന്നത്. ക്വാറികളുടെ പ്രവര്‍ത്തനം പല പ്രദേശത്തിന്റെയും ഭൂപ്രകൃതിയെ തന്നെ മാറ്റിമറിച്ചു. കുന്നുകള്‍ ഇടിച്ച്‌ നിരത്തുന്നതിലൂടെ ഭൂമി ദുര്‍ബലമാകുന്നു അതോടൊപ്പം കനത്ത മഴയും മണ്ണിടിച്ചിലിലേക്ക് നയിക്കുന്നു. പശ്ചിമഘട്ടം സംരക്ഷിക്കുന്നതില്‍ അധികാരികള്‍ കാണിക്കുന്ന നിസംഗതയാണ് വന്‍ ദുരന്തങ്ങളിലേക്ക് നയിക്കുന്നത്.

സംസ്ഥാനത്ത് ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതിനു മുന്‍പ് അധികാരികള്‍ പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്. അതിന്റെ അഭാവമാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഖനനം നടത്തണം പക്ഷേ അത് പരിസ്ഥിതിയെ ബാധിക്കില്ലെന്ന് അധികൃതര്‍ ഉറപ്പുവരുത്തണം. ഒരു പ്രദേശത്ത് അനുവദനീയമായ ഖനനത്തിന്റെ അളവ് വിലയിരുത്താന്‍ പ്രത്യേക പഠനം നടത്തണം. വിശദമായ പഠനത്തിനു ശേഷം മാത്രമേ അനുമതി നല്‍കാവൂ. പരിസ്ഥിതിലോല പ്രദേശങ്ങളെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് ഖനന മാഫിയയെ സര്‍ക്കാര്‍ തടഞ്ഞാല്‍ മാത്രമേ പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് കരകയറാന്‍ സാധിക്കൂ. ക്വാറികളില്‍ നിന്ന് കെട്ടിടങ്ങളിലേക്കുള്ള ദൂരം കൂട്ടേണ്ടത് അനിവാര്യമാണ്. എന്നാല്‍ മാത്രമേ കനത്ത മഴയില്‍ ഉരുള്‍പൊട്ടല്‍ തടയാനാകൂ.

കനത്ത മഴയില്‍ കേരളം മറ്റൊരു ദുരന്തം കൂടി അഭിമുഖീകരിക്കുമ്പോൾ കേരളം ഓര്‍ക്കുന്നത് മാധവ് ഗാഡ്ഗിലിന്റെ വാക്കുകളാണ്. കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും അതിന് യുഗങ്ങള്‍ കാത്തിരിക്കേണ്ടെന്നുമാണ് അന്ന് ഗാഡ്ഗില്‍ പറഞ്ഞത്. 2013 ല്‍ മാധവ് ഗാഡ്ഗില്‍ പങ്കുവെച്ച ഈ ആശങ്കയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്നത്. മുന്‍പ് കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോഴും കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ശക്തമായപ്പോഴും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച പ്രകൃതിലോല പ്രദേശങ്ങളുടെ പട്ടിക ചര്‍ച്ചയായിരുന്നു. ഒരിക്കല്‍ ഗാഡ്ഗിലിനെ പരിഹസിച്ചെങ്കിലും ഇപ്പോള്‍ ഓരോ വര്‍ഷവും കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ്.

Tags: Quarry
Share20TweetSendShare

Latest stories from this section

ശബരിമലയിൽ ബോർഡ് ‘മലക്കം മറിഞ്ഞു’; യുവതി പ്രവേശനമില്ല, ലക്ഷ്യം ആചാര സംരക്ഷണം’ സുപ്രീംകോടതിയിൽ നിലപാട് തിരുത്തും

ശബരിമലയിൽ ബോർഡ് ‘മലക്കം മറിഞ്ഞു’; യുവതി പ്രവേശനമില്ല, ലക്ഷ്യം ആചാര സംരക്ഷണം’ സുപ്രീംകോടതിയിൽ നിലപാട് തിരുത്തും

ഒരു രാജ്യത്തിന്റെ പരമാധികാരിയെ കൊല്ലുന്നത് നീതീകരിക്കാനാവില്ല; ഖമേനിയുടെ വധത്തിൽ അമേരിക്കയെ കടന്നാക്രമിച്ച് പിണറായി വിജയൻ

ഒരു രാജ്യത്തിന്റെ പരമാധികാരിയെ കൊല്ലുന്നത് നീതീകരിക്കാനാവില്ല; ഖമേനിയുടെ വധത്തിൽ അമേരിക്കയെ കടന്നാക്രമിച്ച് പിണറായി വിജയൻ

ജെയ്കിന്റെ പരാജയം അപ്രതീക്ഷിതമല്ല; ചരിത്രത്തിലില്ലാത്ത വിധം ഒരുവിഭാഗം മാദ്ധ്യമങ്ങൾ ഇടതുപക്ഷ സർക്കാരിനെ ആക്രമിച്ചു; എംഎ ബേബി

യുദ്ധം ഉടൻ നിർത്തണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യാക്കോബായ സഭാ പരമാധ്യക്ഷൻ ; സഭകൾ ഒന്നിച്ചു നിൽക്കണമെന്ന് സൂചിപ്പിച്ച് മോദി

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യാക്കോബായ സഭാ പരമാധ്യക്ഷൻ ; സഭകൾ ഒന്നിച്ചു നിൽക്കണമെന്ന് സൂചിപ്പിച്ച് മോദി

Discussion about this post

Latest News

ഐ.എൻ.എസ് വർഷ ; ഇന്ത്യയുടെ ഭൂഗർഭ നാവിക താവളം

ഐ.എൻ.എസ് വർഷ ; ഇന്ത്യയുടെ ഭൂഗർഭ നാവിക താവളം

ഡോ വന്ദന ദാസ് കേസ്, പ്രോസിക്യൂഷൻ വാദം പൂർത്തിയായി; പ്രതിഭാഗം വാദം മാർച്ച് 7-ന്

ഡോ വന്ദന ദാസ് കേസ്, പ്രോസിക്യൂഷൻ വാദം പൂർത്തിയായി; പ്രതിഭാഗം വാദം മാർച്ച് 7-ന്

ഹിന്ദു ആണെന്നതിലും അത് തുറന്നു പറയുന്നതിലും അഭിമാനം ; ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യാതിഥിയായി അനുശ്രീ

ഹിന്ദു ആണെന്നതിലും അത് തുറന്നു പറയുന്നതിലും അഭിമാനം ; ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യാതിഥിയായി അനുശ്രീ

ഖമനെയിയുടെ ഭാര്യയും മരിച്ചു ; അന്ത്യം യുഎസ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ

ഖമനെയിയുടെ ഭാര്യയും മരിച്ചു ; അന്ത്യം യുഎസ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ

ബുംറയെ തീർക്കാൻ അവനുണ്ട്, ഒരു ഓവറിൽ ആറ് സിക്സ് പറത്തും; ഇന്ത്യൻ താരത്തിന് വെല്ലുവിളിയുമായി തൻവീർ അഹമ്മദ്

റെക്കോർഡ് ബുക്കിലുണ്ടാകില്ല, പക്ഷേ അത് ചരിത്രമാണ്; ആരും വാഴ്ത്താത്ത ഹീറോക്കായി കൈയടികൾ നൽകി ജസ്പ്രീത് ബുംറ

ഖാദർ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഇറാൻ ; പ്രയോഗം ഇസ്രായേലിനെതിരെ ; 2,000 കിലോമീറ്റർ ദൂരപരിധിയുള്ള ശക്തവും മാരകവുമായ മിസൈൽ

ഖാദർ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഇറാൻ ; പ്രയോഗം ഇസ്രായേലിനെതിരെ ; 2,000 കിലോമീറ്റർ ദൂരപരിധിയുള്ള ശക്തവും മാരകവുമായ മിസൈൽ

കേരളത്തിലെ ഭക്ഷണം പിന്നെയും കഴിക്കാം, ഇപ്പോൾ ക്രിക്കറ്റ് കളിക്കൂ; സൂപ്പർതാരം നൽകിയ ആ ഉപദേശം ഓർത്ത് സഞ്ജു

കേരളത്തിലെ ഭക്ഷണം പിന്നെയും കഴിക്കാം, ഇപ്പോൾ ക്രിക്കറ്റ് കളിക്കൂ; സൂപ്പർതാരം നൽകിയ ആ ഉപദേശം ഓർത്ത് സഞ്ജു

ബഹ്‌റൈൻ ജനതയ്ക്കൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുന്നു; രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ചർച്ച നടത്തി പ്രധാനമന്ത്രി

ബഹ്‌റൈൻ ജനതയ്ക്കൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുന്നു; രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ചർച്ച നടത്തി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies