Saturday, May 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മണ്ണിടിച്ചിലിനു കാരണം ക്വാറികള്‍ : ഭൂപ്രകൃതിയെ സാരമായി ബാധിച്ച് ക്വാറികളുടെ പ്രകൃതി വിരുദ്ധമായ പ്രവര്‍ത്തനം; കേരളത്തെ കാത്തിരിക്കുന്നത് ഇതിലും വലിയ ദുരന്തങ്ങള്‍

by Brave India Desk
Oct 19, 2021, 11:09 am IST
in Kerala
Share on FacebookTweetWhatsAppTelegram

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി കേരളം നേരിട്ടുകൊണ്ടിരിക്കുന്നത് വലിയ ദുരന്തങ്ങളാണ്. മിന്നല്‍ പ്രളയങ്ങളും മേഘവിസ്‌ഫോടനവും ഉരുള്‍പൊട്ടലുകളില്‍ ഗ്രാമങ്ങളും മനുഷ്യരും കുത്തിയൊലിച്ച്‌ പോകുന്നത് കണ്ട് കേരളം ഞെട്ടിവിറയ്ക്കുകയാണ്. മൂന്നു വര്‍ഷത്തിനിടെ പത്ത് ജില്ലകളില്‍ ആയിരത്തിലേറെ ഉരുള്‍പൊട്ടല്‍ ഉണ്ടായി. നൂറെണ്ണം അതിതീവ്രമായിരുന്നു. ഇതിനുള്ള പ്രധാനകാരണം അനിയന്ത്രിതമായ മണ്ണിടിച്ചിലും ഖനനവുമാണ്. പശ്ചിമ ഘട്ടത്തിലെ 80 ശതമാനവും ഉരുള്‍പൊട്ടല്‍ മേഖലയാണ് . എന്നിട്ടും പുതിയ ക്വാറികള്‍ ഉണ്ടാവുന്നു. സര്‍ക്കാര്‍ വേണ്ടത്ത്ര പരിസ്ഥിതി പഠനം നടത്താതെ ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതാണ് ഇതിന് പ്രധാന കാരണം . ക്വാറികളുടെ പ്രകൃതി വിരുദ്ധമായ പ്രവര്‍ത്തനം ഭൂപ്രകൃതിയെ സാരമായി ബാധിച്ചിരിക്കുകയാണ്.

ഖനനവും ക്വാറിയും പരിസ്ഥിതിയെ വിനാശത്തിലേക്ക് നയിക്കുന്നു.ഖനനത്തിനു ശേഷം ഉണ്ടാകുന്ന വലിയ കുഴികളും മാലിന്യങ്ങളും ഗ്രാമപ്രദേശങ്ങളില്‍ വളരെയധികം പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ചുറ്റുപാടും വായുമലിനീകരണവും ജല മലിനീകരണവും നടത്തുന്നതിലൂടെ വന്യ ജീവികളെയും മനുഷ്യരെയും ഇത് ഒരുപോലെ ബാധിക്കുന്നു.

Stories you may like

500 രൂപ മോഷ്ടിച്ചെന്ന് ആരോപണം; ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു, കൊല്ലത്ത് ഞെട്ടിക്കുന്ന ക്രൂരത!

കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽ പാറ്റ; മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് നൽകുന്നത് കൊടുംക്രൂരത!

ശക്തമായ മഴയാണ് മണ്ണിടിച്ചിലിന് കാരണമെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. പ്രദേശത്തെ ക്വാറികളിലെ അശാസ്ത്രീയമായ ഖനനത്തിനും വലിയ പങ്കുണ്ടെന്നാണ് ശാസ്ത്രജ്ഞരും പരിസ്ഥിതിവാദികളും പറയുന്നത്. ക്വാറികളുടെ പ്രവര്‍ത്തനം പല പ്രദേശത്തിന്റെയും ഭൂപ്രകൃതിയെ തന്നെ മാറ്റിമറിച്ചു. കുന്നുകള്‍ ഇടിച്ച്‌ നിരത്തുന്നതിലൂടെ ഭൂമി ദുര്‍ബലമാകുന്നു അതോടൊപ്പം കനത്ത മഴയും മണ്ണിടിച്ചിലിലേക്ക് നയിക്കുന്നു. പശ്ചിമഘട്ടം സംരക്ഷിക്കുന്നതില്‍ അധികാരികള്‍ കാണിക്കുന്ന നിസംഗതയാണ് വന്‍ ദുരന്തങ്ങളിലേക്ക് നയിക്കുന്നത്.

സംസ്ഥാനത്ത് ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതിനു മുന്‍പ് അധികാരികള്‍ പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്. അതിന്റെ അഭാവമാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഖനനം നടത്തണം പക്ഷേ അത് പരിസ്ഥിതിയെ ബാധിക്കില്ലെന്ന് അധികൃതര്‍ ഉറപ്പുവരുത്തണം. ഒരു പ്രദേശത്ത് അനുവദനീയമായ ഖനനത്തിന്റെ അളവ് വിലയിരുത്താന്‍ പ്രത്യേക പഠനം നടത്തണം. വിശദമായ പഠനത്തിനു ശേഷം മാത്രമേ അനുമതി നല്‍കാവൂ. പരിസ്ഥിതിലോല പ്രദേശങ്ങളെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് ഖനന മാഫിയയെ സര്‍ക്കാര്‍ തടഞ്ഞാല്‍ മാത്രമേ പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് കരകയറാന്‍ സാധിക്കൂ. ക്വാറികളില്‍ നിന്ന് കെട്ടിടങ്ങളിലേക്കുള്ള ദൂരം കൂട്ടേണ്ടത് അനിവാര്യമാണ്. എന്നാല്‍ മാത്രമേ കനത്ത മഴയില്‍ ഉരുള്‍പൊട്ടല്‍ തടയാനാകൂ.

കനത്ത മഴയില്‍ കേരളം മറ്റൊരു ദുരന്തം കൂടി അഭിമുഖീകരിക്കുമ്പോൾ കേരളം ഓര്‍ക്കുന്നത് മാധവ് ഗാഡ്ഗിലിന്റെ വാക്കുകളാണ്. കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും അതിന് യുഗങ്ങള്‍ കാത്തിരിക്കേണ്ടെന്നുമാണ് അന്ന് ഗാഡ്ഗില്‍ പറഞ്ഞത്. 2013 ല്‍ മാധവ് ഗാഡ്ഗില്‍ പങ്കുവെച്ച ഈ ആശങ്കയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്നത്. മുന്‍പ് കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോഴും കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ശക്തമായപ്പോഴും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച പ്രകൃതിലോല പ്രദേശങ്ങളുടെ പട്ടിക ചര്‍ച്ചയായിരുന്നു. ഒരിക്കല്‍ ഗാഡ്ഗിലിനെ പരിഹസിച്ചെങ്കിലും ഇപ്പോള്‍ ഓരോ വര്‍ഷവും കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ്.

Tags: Quarry
Share20TweetSendShare

Latest stories from this section

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ചൂടിൽ വെന്തുരുകിയ കേരളത്തിന് കുളിർമഴ; ഇന്നും വ്യാപക മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിൽ സിപിഎം അവസാനിക്കും; പശ്ചിമ ബംഗാളിലെ അവസ്ഥയിലേക്ക് പാർട്ടി പോകുന്നു ; പി വി അൻവർ

മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന് പറഞ്ഞത് അണികൾക്ക് ആത്മവിശ്വാസം നൽകാൻ;പി.വി അൻവർ 

ലക്ഷദ്വീപ് ഇനി കൈയെത്തും ദൂരത്ത്! പെർമിറ്റ് നിയമങ്ങളിൽ വൻ ഇളവ്; സ്പോൺസർഷിപ്പും പിസിസിയും വേണ്ട, മാലദ്വീപിന് തിരിച്ചടിയായി മോദിയുടെ ‘ലക്ഷദ്വീപ് പ്ലാൻ’

ലക്ഷദ്വീപ് ഇനി കൈയെത്തും ദൂരത്ത്! പെർമിറ്റ് നിയമങ്ങളിൽ വൻ ഇളവ്; സ്പോൺസർഷിപ്പും പിസിസിയും വേണ്ട, മാലദ്വീപിന് തിരിച്ചടിയായി മോദിയുടെ ‘ലക്ഷദ്വീപ് പ്ലാൻ’

മലപ്പുറത്തെ കീറിമുറിക്കാൻ വീണ്ടും യൂത്ത് ലീഗ്; വിഭജന പ്രമേയവുമായി തിരൂരങ്ങാടി സമ്മേളനം

മലപ്പുറത്തെ കീറിമുറിക്കാൻ വീണ്ടും യൂത്ത് ലീഗ്; വിഭജന പ്രമേയവുമായി തിരൂരങ്ങാടി സമ്മേളനം

Discussion about this post

Latest News

ഒരൊറ്റ ഫ്രെയിമിൽ 3 ലോകകപ്പ് നായകന്മാർ, ചെപ്പോക്കിൽ ഒത്തുചേർന്ന് ധോണിയും രോഹിത്തും സൂര്യകുമാറും; ചിത്രം വൈറൽ

ഒരൊറ്റ ഫ്രെയിമിൽ 3 ലോകകപ്പ് നായകന്മാർ, ചെപ്പോക്കിൽ ഒത്തുചേർന്ന് ധോണിയും രോഹിത്തും സൂര്യകുമാറും; ചിത്രം വൈറൽ

മതപഠനത്തിന് ഇനി സ്വന്തം പാഠപുസ്തകം; ഹിന്ദു വിദ്യാർഥികൾക്കായി വിപ്ലവകരമായ തീരുമാനവുമായി സിന്ധ് സർക്കാർ, പാകിസ്താനിൽ മാറ്റത്തിന്റെ കാറ്റ്!

മതപഠനത്തിന് ഇനി സ്വന്തം പാഠപുസ്തകം; ഹിന്ദു വിദ്യാർഥികൾക്കായി വിപ്ലവകരമായ തീരുമാനവുമായി സിന്ധ് സർക്കാർ, പാകിസ്താനിൽ മാറ്റത്തിന്റെ കാറ്റ്!

ബാറ്റ് കൈമാറി ഹാർദിക്, ഉപദേശം നൽകി മഹി; പരിശീലന ഗ്രൗണ്ടിലെ ധോണി-ഹാർദിക് ‘ബ്രൊമാൻസ്’ ഏറ്റെടുത്ത് ആരാധകർ, വൈറലായി ലവ് യു ഡാർലിംഗ്

ബാറ്റ് കൈമാറി ഹാർദിക്, ഉപദേശം നൽകി മഹി; പരിശീലന ഗ്രൗണ്ടിലെ ധോണി-ഹാർദിക് ‘ബ്രൊമാൻസ്’ ഏറ്റെടുത്ത് ആരാധകർ, വൈറലായി ലവ് യു ഡാർലിംഗ്

ഇലോൺ മസ്ക് – ഓപ്പൺ എഐ നിയമപോരാട്ടം; ആരാണ് മധ്യബിന്ദുവായി മാറിയ ഇന്ത്യൻ വംശജ ഷിവോൺ സിലിസ്?

ഇലോൺ മസ്ക് – ഓപ്പൺ എഐ നിയമപോരാട്ടം; ആരാണ് മധ്യബിന്ദുവായി മാറിയ ഇന്ത്യൻ വംശജ ഷിവോൺ സിലിസ്?

ലോകകപ്പ് ജേതാവായിട്ട് കാര്യമില്ല, ഉത്തരവാദിത്തം കാണിക്കണം; ശിവം ദുബെയ്ക്കും സിഎസ്‌കെയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി മുരളി കാർത്തിക്

ലോകകപ്പ് ജേതാവായിട്ട് കാര്യമില്ല, ഉത്തരവാദിത്തം കാണിക്കണം; ശിവം ദുബെയ്ക്കും സിഎസ്‌കെയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി മുരളി കാർത്തിക്

ഫോണിൽ വലിയ ശബ്ദത്തിൽ അലാറം അടിച്ചോ? സിം കാർഡ് ഇല്ലെങ്കിലും എമർജൻസി അലേർട്ട് എത്തും; കേന്ദ്രത്തിന്റെ പുത്തൻ പരീക്ഷണം ഇങ്ങനെ!

ഫോണിൽ വലിയ ശബ്ദത്തിൽ അലാറം അടിച്ചോ? സിം കാർഡ് ഇല്ലെങ്കിലും എമർജൻസി അലേർട്ട് എത്തും; കേന്ദ്രത്തിന്റെ പുത്തൻ പരീക്ഷണം ഇങ്ങനെ!

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ചാബഹാർ ഉപേക്ഷിച്ചിട്ടില്ല’;സ്വപ്ന പദ്ധതിയിൽ നിന്ന് ഇന്ത്യ പിന്മാറില്ല: ഇറാനിൽ കളി മാറ്റി മോദി സർക്കാർ!

സ്വന്തം കാര്യം നോക്കൂ, ഇന്ത്യയ്ക്ക് ക്ലാസെടുക്കാൻ വരേണ്ട; ജാമിയ വിഷയത്തിൽ പാകിസ്ഥാന്റെ വായടപ്പിച്ച് വിദ്യാർത്ഥികൾ

സ്വന്തം കാര്യം നോക്കൂ, ഇന്ത്യയ്ക്ക് ക്ലാസെടുക്കാൻ വരേണ്ട; ജാമിയ വിഷയത്തിൽ പാകിസ്ഥാന്റെ വായടപ്പിച്ച് വിദ്യാർത്ഥികൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies