കായംകുളം: ബീഫ് ഫെസ്റ്റിവലിനെ എതിര്‍ക്കുന്നുവെന്നാരോപിച്ച് രാഹുല്‍ ഈശ്വറിനെ നേര് ആക്രമണം. കായംകുളം മിലദി ഷെരിഫ് മെമ്മോറിയൽ കോളേജിൽ വച്ചാണ് ഒരു സംഘം രാഹുല്‍ ഈശ്വറിന്റെ കാര്‍ തല്ലിതകര്‍ക്കുകയും അദ്ദേഹത്തിന് നേരെ ആക്രമണം നടത്തുകയും ചെയ്തതത്. വിവാഹപൂര്‍വ്വ വിദ്യാഭ്യാസം എന്ന വിഷയത്തില്‍ കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്.
ഓട്ിയെത്തിയ സംഘം ബീഫ് നിരോധനത്തെ അനുകൂലിക്കുമല്ലേ..എന്ന് മുദ്രാവാക്യം മുഴക്കി കാറിന് നേരെയും രാഹുലിന് നേരെയും ആക്രമണം നടത്തുകയായിരുന്നു. ബീഫ് ഫെസ്റ്റിവലിന് അനുകൂലമായ മുദ്രാവാക്യം മുഴക്കിയായിരുന്നു കയ്യേറ്റമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.കോളേജ് വിദ്യാര്‍ത്ഥികളുള്‍പ്പെടുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് കാണിച്ച് രാഹുല്‍ ഈശ്വര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബീഫ് ഫെസ്റ്റിവലിനെ അനുകൂലിച്ചില്ല എന്ന പേരിലാണ് ആക്രമണമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ബീഫ് ഫെസ്റ്റിവലിനെ അനുകൂലിച്ചില്ല എന്ന പേരില്‍ ആക്രമിക്കുന്നത് ഫാസിസ്റ്റ് രീതിയാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ബീഫ് ഫെസ്റ്റിവലിനെ എതിര്‍ത്ത് രാഹുല്‍ ഈശ്വര്‍ ചാനല്‍ ചര്‍ച്ചകളിലും മറ്റും പങ്കെടുത്ത് സജീവമായി രംഗത്തെത്തിയിരുന്നു. ഇതാണ് എതിരാളികളെ പ്രലോഭിപ്പിച്ചത് എന്നാണ് സൂചന.ഹിന്ദു പാര്‍ലമെന്റ് നേതാവായ രാഹുല്‍ ദാദ്രി സംഭവത്തെ അപലപിച്ചു, ബീഫ് ഫെസ്റ്റിവനിനെ എതിര്‍ത്തും രംഗത്തെത്തിയിരുന്നു.
Discussion about this post