കൊല്ലം: പണയം വയ്ക്കാന്‍ വീടിന്റെ പ്രമാണം കൊടുക്കാത്തതിന്റെ ദേഷ്യത്തിൽ ഭര്‍ത്താവ് ഭാര്യയെ മണ്‍വെട്ടികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. തേവലപ്പുറം സുരേഷ് ഭവനില്‍ മഞ്ജുവിനാണ്(35) പരിക്കേറ്റത്. മുതുകത്ത് വെട്ടേറ്റ ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട മഞ്ജുവിന്റെ ഭര്‍ത്താവ് സുഭാഷിനെ(40) പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
മദ്യപിക്കുന്ന സ്വഭാവക്കാരനായ പ്രതി വീടിന്റെ ആധാരം പണയം വയ്ക്കാനായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മഞ്ജു ഇത് കൊടുത്തില്ല. തുടര്‍ന്ന് വാക്കേറ്റത്തിനിടെ സുഭാഷ് മഞ്ജുവിനെ മര്‍ദ്ദിച്ചു. ഇതിന് ശേഷമാണ് മണ്‍വെട്ടികൊണ്ട് വെട്ടിയത്. തടസം പിടിക്കാനെത്തിയ സുഭാഷിന്റെ മാതാവ് ഭവാനി(70)യ്ക്കും പരിക്കേറ്റു. ഭവാനിയുടെ ദേഹത്തേക്ക് ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചു.
മഞ്ജുവിന്റ പരാതിയിലാണ് പുത്തൂര്‍ പൊലീസ് കേസെടുത്തത്. മുന്‍പ് ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ച കേസിലും അയല്‍വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം കാട്ടിയ കേസിലും പ്രതിയാണ് സുഭാഷ്. സി.ഐ സുഭാഷ് കുമാര്‍, എസ്.ഐ ടി.ജെ.ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Discussion about this post