തിരുവനന്തപുരം: കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്റെ സഹോദരന്മാരെ വിട്ടയക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വിനോദ് കുമാർ, മണികണ്ഠൻ എന്നീ പ്രതികള്‍ക്കാണ് ഇളവ് നൽകുന്നത്. ഇരുവരുടെയും ഭാര്യമാർ സുപ്രീം കോടതിയിൽ ഹർജി നൽകിയ സാഹചര്യത്തിലാണ് നടപടി.
സംസ്ഥാന ജയിൽ ഉപദേശക സമിതിയോട് രണ്ടു പേരുടെയും ശിക്ഷ പരിശോധിച്ച് വിടുതൽ ചെയ്യുന്നതിൽ തീരുമാനമെടുക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്ന് ഇരുവരെയും വിട്ടയക്കാൻ ജയിൽ ഉപദേശക സമിതി ശുപാർശ നൽകുകയായിരുന്നു.
അതേസമയം കേസിലെ ഏഴാം പ്രതിയായ മണിച്ചന് ജയിലിലാണ്. മുഖ്യപ്രതികളില്‍ ഒരാളായ ഹൈറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടെ 2009 ല്‍ രോഗബാധിതയായി മരിച്ചു. 2000 ഒക്ടോബര്‍ 31 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മണിച്ചന്റെ ഗോഡൌണില്‍ നിന്ന് എത്തിച്ച് ഹൈറുന്നിസയുടെ വീട്ടില്‍ വിതരണം ചെയ്ത മദ്യം കഴിച്ച 31 പേരാണ് മരിച്ചത്.
Discussion about this post