പുലർച്ചെയുളള ലൗഡ് സ്പീക്കറിലൂടെയുളള ബാങ്കുവിളി ജനങ്ങളുടെ ഉറക്കം കെടുത്തുന്നതാണെന്നും രക്ത സമ്മർദം കൂട്ടുമെന്നും ബിജെപി എംപിയുമായ പ്രഗ്യാസിങ് ഠാക്കൂർ. പുലർച്ചെ മൈക്കിലൂടെയുള്ള ശബ്ദം ഹൈന്ദവ സന്ന്യാസിമാരുടെ സാധനയെ തടസ്സപ്പെടുത്തുന്നുവെന്നും പ്രഗ്യ ആരോപിച്ചു. ജനങ്ങൾ നിർബന്ധപൂർവ്വം ലൗഡ് സ്പീക്കർ ഉപയോഗിക്കുകയാണ്. അവർ മറ്റു മതസ്ഥരുടെ പ്രാർത്ഥനയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അവർ പറഞ്ഞു.
പുലർച്ചെ നാലുമണിക്ക് സന്യാസിമാർ സാധന ആരംഭിക്കുന്നത്. അവരുടെ ആദ്യ ആരതിക്കുളള സമയവും അപ്പോഴാണ്. ആ സമയത്ത് ലൗഡ് സ്പീക്കറിലൂടെ ശബ്ദം വരുന്നത് സാധന നടത്തുന്നതിനെ തടസ്സപ്പെടുത്തും. മറ്റു മതസ്ഥരുടെ പ്രാർത്ഥനകൾ കേൾക്കുന്നത് ഇസ്ലാമിൽ അനുവദനീയമല്ല എന്നും പ്രാഗ്യാസിങ് ആരോപിച്ചു.
Discussion about this post