സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാം തുറന്നു. അഞ്ച് ഷട്ടറുകളിൽ നടക്കുള്ള ഒരു ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തി 40,000 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്. നീരൊഴുക്ക് വർധിച്ചതോടെ ഡാമിലെ ജലനിരപ്പ് 2398.80 അടിയായി ഉയർന്നിട്ടുണ്ട്. 2398.80 അടിയാണ് ഇപ്പോൾ ഇടുക്കി ഡാമിലെ ജലനിരപ്പ്.
മുല്ലപ്പെരിയാർ ഡാം തുറക്കേണ്ടി വന്നാൽ ആ ജലം കൂടി ശേഖരിക്കാൻ വേണ്ടിയാണ് ഇടുക്കി ഡാമിലെ വെള്ളം ഒഴുക്കിവിടുന്നത്. നിലവിൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയിലെത്തിയിട്ടുണ്ട്. റൂൾകർവ് അനുസരിച്ച് 141 അടിയാണ് ഡാമിൽ പരമാവധി സംഭരിക്കാവുന്നത്. 24 മണിക്കൂറിനുള്ളിൽ സ്പിൽവേ ഷട്ടറുകൾ ഉയർത്തുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചട്ടുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായി തുടരുകയാണ്.
അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. വൈകിട്ട് 3.30 ന് ഓൺലൈൻ വഴിയാണ് യോഗം വിളിച്ചിരിക്കുന്നത്. യോഗത്തിൽ ജില്ലാ കളക്ടർമാർ പങ്കെടുക്കും.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post