കചാർ: അസമിലെ കചാറിൽ ക്രിസ്ത്യൻ മൗലികവാദികൾ ഹൈന്ദവ ആരാധനാ കേന്ദ്രങ്ങൾ ആക്രമിച്ചതായി പരാതി. ഹിന്ദു രക്ഷാ ദൾ, ഹിന്ദു ഛാത്ര സംഘ് എന്നീ സംഘടനകളാണ് പരാതി നൽകിയിരിക്കുന്നത്. ഖാസി സമുദായത്തിൽ പെട്ട ജനങ്ങൾ തിങ്ങിപ്പാർക്കുന്നിടത്തായിരുന്നു സംഭവം. ഇവരിൽ എൺപത്തിയഞ്ച് ശതമാനം പേരും ക്രിസ്തുമതം സ്വീകരിച്ചവരാണ്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരം മൗലികവാദികൾ മുറിച്ചു മാറ്റിയതായി പരാതിയിൽ പറയുന്നു. അതിന് മുന്നിൽ സ്ഥാപിച്ചിരുന്ന ശിവലിംഗവും ത്രിശൂലവും പിഴുതെറിഞ്ഞ നിലയിലാണ്.
ആൽമരത്തിന് ചുവട്ടിൽ സമർപ്പിച്ചിരുന്ന നേർച്ചകളും അക്രമികൾ നശിപ്പിച്ചിട്ടുണ്ട്. ആരാധന പുനരാരംഭിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
നശിപ്പിക്കപ്പെട്ട ശിവലിംഗവും ത്രിശൂലവും പുനസ്ഥാപിക്കണമെന്നാണ് ഹൈന്ദവ സംഘടനകളുടെ ആവശ്യം. പ്രദേശം ഇരുമ്പ് ബാരിക്കേഡ് കെട്ടി സംരക്ഷിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. വിഷയത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ സ്വത്വം സംരക്ഷിക്കാൻ സ്വയം മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടി വരുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
Discussion about this post