ഷില്ലോംഗ്: മേഘാലയയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. സംസ്ഥാനത്തെ 12 എം എൽ എമാർ പാർട്ടി വിട്ടു. പാർട്ടി വിട്ട കോൺഗ്രസ് എം എൽ എമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു.
സംസ്ഥാനത്ത് ആകെ 17 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയും കോൺഗ്രസ് വിട്ടു. ഇതോടെ സംസ്ഥാനത്തെ പ്രതിപക്ഷ നേതൃസ്ഥാനം കോൺഗ്രസിന് നഷ്ടമാകും.
എംഎൽഎമാരുടെ കൂറുമാറ്റത്തിന് തൊട്ടുമുൻപ് ഇന്നലെ തന്നെ രണ്ട് നേതാക്കൾ കൂറുമാറിയിരുന്നു. കോൺഗ്രസ് നേതാവ് കീർത്തി ആസാദും മുൻ ഹരിയാന പിസിസി അധ്യക്ഷൻ അശോക് തൻവാറും കഴിഞ്ഞ ദിവസം പാർട്ടി വിട്ടിരുന്നു. കോൺഗ്രസ് നേതാക്കൾ പഞ്ചാബിലെ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ടിരിക്കുമ്പോഴാണ് ഒറ്റ രാത്രി കൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറി നടക്കുന്നത്.
ദീർഘനാളായി ദേശീയ നേതൃത്വത്തോടുള്ള അതൃപ്തി പ്രകടമാക്കിയ ശേഷമാണ് മുകുൾ സാങ്മയുടെ കൂറുമാറ്റം. ബിജെപി പിന്തുണയോടെ എൻപിപി ആണ് മേഘാലയ ഭരിക്കുന്നത്.
Discussion about this post