ധാക്ക: കരൾ വീക്കം മൂർച്ഛിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ ഗുരുതരാവസ്ഥയിൽ. നവംബർ 13 മുതൽ ധാക്കയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് അവരെന്നാണ് റിപ്പോർട്ട്. ഖാലിദയുടെ ആരോഗ്യ സ്ഥിതി മോശമായി വരികയാണെന്നും വിദഗ്ധ ചികിത്സക്കായി ഉടൻ വിദേശത്ത് കൊണ്ടുപോകണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു.
76 കാരിയായ ഖാലിദക്ക് രണ്ടാഴ്ചക്കിടെ മൂന്നുതവണ ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നു. ആന്തരിക രക്തസ്രാവം വീണ്ടുമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും രക്തസ്രാവം തടയാൻ ഇപ്പോഴത്തെ ചികിത്സ കൊണ്ട് സാധിക്കുന്നില്ലെന്നും ഖാലിദയെ ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നു. ഇത് പരിഹരിക്കാൻ അവരെ അമേരിക്കയിലേക്കോ യുകെയിലേക്കോ കൊണ്ട് പോകേണ്ടി വരുമെന്നും ഡോക്ടർമാർ വിശദീകരിക്കുന്നു.
2018ൽ അഴിമതിക്കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാൽ ഖാലിദക്ക് രാജ്യം വിടുന്നതിന് കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മാനുഷിക പരിഗണന നൽകണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നു.
Discussion about this post