ഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താൻ മുറവിളികൾ ഉയരുന്നതിനിടെ പ്രധാന കക്ഷികളായ കോൺഗ്രസും തൃണമൂലും തമ്മിൽ വാക്പോര്. ഇപ്പോൾ യുപിഎ സംവിധാനം നിലവിൽ ഇല്ലെന്ന മമതയുടെ വാക്കുകൾ കോൺഗ്രസിനെ ശക്തമായി ഉലച്ചിരിക്കുകയാണ്. നിരവധി നേതാക്കൾ തൃണമൂലിലേക്ക് ചേക്കേറിയതിന് പിന്നാലെ മുറിവിൽ മുളക് പുരട്ടുന്നതായി മമതയുടെ പുതിയ പ്രസ്താവന.
കേന്ദ്ര സർക്കാരിനെതിരെ സമാന മനസ്കരുടെ കൂട്ടായ്മ എന്നാണ് മമതയുടെ ആശയം. എന്നാൽ കോൺഗ്രസുമായി മമത പുലർത്തുന്ന അകൽച്ചയിൽ പാർട്ടിക്ക് കനത്ത അമർഷമുണ്ട്. ഈ സാഹചര്യത്തിൽ മമതയ്ക്കെതിരെ രാഷ്ട്രീയ പോരാട്ടം കടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. എന്നാൽ ശരദ് പവാർ ഉൾപ്പെടെയുള്ള നേതാക്കളുമായി സഹകരിച്ച് മുന്നോട്ട് നീങ്ങാനാണ് മമതയുടെ ശ്രമം.
അതേസമയം രാഷ്ട്രീയ തർക്കങ്ങളെ അവഗണിച്ച് നയങ്ങളുമായി മുന്നോട്ട് പോകാനാണ് ബിജെപി ശ്രമിക്കുന്നത്. എതിർ പക്ഷത്തിന്റെ വിമർശനങ്ങളെ വികസനവും അഴിമതി ഇല്ലായ്മയും കൊണ്ട് നേരിടാനാണ് ബിജെപിയുടെ നീക്കം. പ്രകടന പത്രികയുടെ റിപ്പോർട്ട് കാർഡുമായി ജനങ്ങൾക്ക് മുന്നിൽ നിൽക്കുക എന്നതാണ് നയമെന്ന് ബിജെപി പ്രഖ്യാപിച്ച് കഴിഞ്ഞു.
Discussion about this post