നീലഗിരി: സംയുക്ത സൈനിക മേധാവി വിപിന്‍ റാവത് ഉള്‍പ്പെടെയുള്ള ഉന്നത സൈനികോദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ തകർന്ന് വീണ സംങവത്തിൽ അഞ്ചുപേര്‍ മരിച്ചു.
ബിപിന്‍ റാവതിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ക്കും പരുക്കേറ്റു. ഊട്ടി കൂനൂരിലെ കാട്ടേരി ഫാമിന് സമീപത്താണ് അപകടമുണ്ടായത്.
കോയമ്പത്തൂരിലെ സുലൂര്‍ വ്യോമ കേന്ദ്രത്തില്‍ നിന്നും ഊട്ടിയിലെ സൈനിക കേന്ദ്രത്തിലേക്ക് പോയ എം ഐ 17വി5 ഹെലികോപ്ടറാണ് തകര്‍ന്നു വീണത്. വിപിന്‍ റാവതിന്റെ ഭാര്യയും സ്റ്റാഫും ഉള്‍പ്പെടെ ഹെലികോപ്ടറില്‍ 14 പേര് ഉണ്ടായിരുന്നുവെന്നാണ് സൂചന.
Discussion about this post