ഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസ്സായി ഉയർത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി. ചിലർ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും അന്തസ്സിനും അഭിവൃദ്ധിക്കും തടസ്സം നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. താലിബാൻ മനോഭാവം പുലർത്തുന്ന പ്രഫഷണൽ പ്രക്ഷോഭകരാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ഇന്ത്യക്കാരുടെയും ക്ഷേമത്തിനും വികാസത്തിനും വേണ്ടിയാണ് ഏഴു വർഷമായി മോദി സർക്കാർ പ്രവർത്തിച്ചത്. ലോകത്തെ എല്ലാ മതത്തിൽപെട്ട ജനങ്ങളും വസിക്കുന്ന രാജ്യമാണ് ഇന്ത്യ. വളരെ വലിയ വിഭാഗം നിരീശ്വരവാദികൾ അന്തസ്സോടെയും സാമൂഹിക– ഭരണഘടനാപരമായ അവകാശങ്ങൾ നേടിയും കഴിയുന്ന രാജ്യമാണിതെന്ന് മറക്കരുതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
ഏഴ് വർഷങ്ങൾക്ക് മുൻപ്, 2014ൽ ബിജെപി അധികാരത്തിൽ എത്തും മുൻപ് മുസ്‌ലിം പെൺകുട്ടികളിൽ സ്‌കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നവരുടെ എണ്ണം 70 ശതമാനം ആയിരുന്നു. ഇപ്പോൾ അതു 30 ശതമാനം ആയി ചുരുക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഈ സംഖ്യ പൂജ്യം ശതമാനമാക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു.
Discussion about this post