തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിലായി. തമിഴ്നാട്ടിലെ ഒളിസങ്കേതത്തിൽ നിന്ന് ഇന്ന് പുലർച്ചെയാണ് ഇയാളെ പിടികൂടിയത്. കേസിൽ മുഖ്യ സൂത്രധാരൻ രാജേഷാണെന്ന് പൊലീസ് പറഞ്ഞു.
ചാത്തമ്പാട്ടെ ഒളിസങ്കേതത്തിൽ നിന്ന് കഴിഞ്ഞ ദിവസം പിടിയിലായ സുധീഷ് ഉണ്ണിക്കും മുട്ടായി ശ്യാമിനുമൊപ്പം ഉണ്ടായിരുന്ന ഒട്ടകം രാജേഷ് പൊലീസ് വരുന്ന വിവരം അറിഞ്ഞ് അവിടെനിന്നും മുങ്ങുകയായിരുന്നു. പുത്തൻകടവ് മേഖലയിലെ തുരുത്തുകളിൽ ഇയാൾക്കായി തെരച്ചിൽ നടത്താനെത്തിയ പൊലീസ് സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ ബാലു കൊല്ലപ്പെട്ടിരുന്നു.
കൊലപാതകം നടന്ന് ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് കേസിലെ മുഖ്യപ്രതിയായ ഒട്ടകം രാജേഷിനെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞത്. കൊലപാതകശേഷം 11 അംഗ സംഘം പലവഴിക്ക് പിരിഞ്ഞപ്പോൾ കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളായ ഒട്ടകം രാജേഷും സുധീഷ് ഉണ്ണിയും മുട്ടായി ശ്യാമും ഒന്നിച്ചാണ് രക്ഷപ്പെട്ടത്. സുഹൃത്തിെൻറ സഹായത്തോടെ ചാത്തമ്പാട്ടെ ഒളിയിടത്തിലാണ് ഇവർ എത്തിയത്. ഇവിടെ നിന്നും സുധീഷ് ഉണ്ണിയെയും മുട്ടായി ശ്യാമിനെയും കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.
Discussion about this post