ശ്രീനഗർ: ക്രിസ്തുമത വിശ്വാസികൾക്ക് അപ്രതീക്ഷിത ക്രിസ്മസ് സമ്മാനവുമായി ജമ്മു കശ്മീർ സർക്കാർ. ഒരു നൂറ്റാണ്ടിന് മുകളിൽ പഴക്കമുള്ള ദാൽഗേറ്റിലെ സെയ്ന്റ് ലൂക്ക് ദേവാലയം മൂന്ന് ദശാബ്ദങ്ങൾക്ക് ശേഷം ആരാധനക്കായി തുറന്ന് കൊടുത്തു.
ലെഫ്റ്റ്നന്റ് ഗവർണർ മനോജ് സിൻഹയാണ് പള്ളി തുറന്നത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നവീകരിച്ച പള്ളിയാണ് സെന്റ് ലൂക്ക് ദേവാലയം. ഇന്ന് വൈകുന്നേരം പ്രത്യേക ക്രിസ്മസ് ആരാധനയോടെ പള്ളിയുടെ പ്രവർത്തനം ആരംഭിക്കും.
1896ൽ പണികഴിപ്പിച്ച ദേവാലയമാണ് ഇത്. കശ്മീരിലെ ക്രൈസ്തവർക്ക് ഇത് ശരിക്കും അപ്രതീക്ഷിതമായ അനുഭവമാണെന്ന് ലെഫ്റ്റ്നന്റ് ഗവർണർ പറഞ്ഞു. പള്ളിയിലെ കരോൾ സർവീസിനും പ്രാർത്ഥനകൾക്കും എല്ലാവിധ ആശംസകളും നേരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post