കൊച്ചി: കൊച്ചിയിൽ കലാപം നടത്തിയത് അഞ്ഞൂറിലധികം വരുന്ന അന്യസംസ്ഥാന തൊഴിലാളികളെന്ന് റിപ്പോർട്ട്. അക്രമാസക്തരായ ഇവർ 3 പൊലീസ് ജീപ്പുകൾ തകർത്തു. ഇവർക്കിടയിൽ നിന്ന് നാട്ടുകാരാണ് പൊലീസുകാരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.
മദ്യലഹരിയിലായിരുന്നു തൊഴിലാളികൾ അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു. അഞ്ച് മണിക്കൂറോളം എറണാകുളം പൊലീസിനെ നിസ്സഹായരാക്കിയ കലാപമായിരുന്നു കിഴക്കമ്പലത്ത് അരങ്ങേറിയത്. സ്ഥലത്ത് തർക്കം നടക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്നാണ് രണ്ട് ജീപ്പുകളിലായി പൊലീസ് സംഘം എത്തിയത്. 500 ഓളം പേരാണ് സ്ഥലത്തുള്ളതെന്ന് വ്യക്തമായതോടെ ഇൻസ്പെക്ടറെ വിവരം അറിയിച്ചു. ഇതോടെ സിഐയും സ്ഥലത്തെത്തി. സിഐയും നാല് പൊലീസുകാരുമാണ് ആദ്യം എത്തിയത്. എന്നാല്‍ ആക്രമകാരികളായ തൊഴിലാളികൾ ഇവരെ തല്ലിച്ചതയ്ക്കുകയായിരുന്നു.
പൊലീസ് എത്തിയതോടെ തമ്മിലടി അവസാനിപ്പിച്ച കലാപകാരികൾ പൊലീസുകാർക്കെതിരെ തിരിഞ്ഞു. ഇവർ ശക്തമായ കല്ലേറ് ആരംഭിച്ചു. ഇതോടെ നാട്ടുകാർ ഇടപെട്ടു. വീടുകളില്‍ നിന്ന് അവർ പൊലീസിന് ഹെൽമറ്റുകൾ കൊണ്ടു വന്ന് കൊടുത്തു. രാവിലെയാണ് എസ്പിയുടെ നേതൃത്വത്തില്‍ സംഘമെത്തി തൊഴിലാളി ക്യാമ്പുകളില്‍ റെയ്ഡ് നടത്തി അക്രമികളെ പിടികൂടിയത്.
Discussion about this post