മുംബൈ: പുതുവത്സരാഘോഷത്തിനിടെ ഖാലിസ്ഥാൻ ഭീകരർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് മുംബൈ നഗരത്തിൽ സുരക്ഷ ശക്തമാക്കി. പ്രധാന റെയിൽവേ സ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി. ഉദ്യോഗസ്ഥരെല്ലാം അവധി റദ്ദാക്കി ഡ്യൂട്ടിക്ക് ഹാജരാകാൻ അധികൃതർ നിർദേശം നൽകി.
റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരും അവധി റദ്ദാക്കി ഡ്യൂട്ടിക്ക് ഹാജരായിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും മഹാരാഷ്ട്ര പൊലീസ് ആവർത്തിച്ച് അഭ്യർത്ഥിച്ചു. ഒമിക്രോൺ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ മുംബൈ പൊലീസ് പുതുവത്സരാഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെ തുറന്നതോ അടച്ചിട്ടതോ ആയ ഒരിടത്തും കൂടിച്ചേരലുകൾ പാടില്ല എന്നാണ് നിർദേശം.
Discussion about this post