ഡൽഹി : ഐഎസിൽ ചേർന്ന തന്റെ മകളെയും കൊച്ചുമകളെയും തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആയിഷ എന്ന സോണിയ സെബാസ്റ്റ്യന്റെ പിതാവ് സെബാസ്റ്റ്യൻ ഫ്രാൻസിന്റെ ഹർജിയിൽ വിശദീകരണം നൽകണമെന്ന് കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ച് സുപ്രിംകോടതി. എട്ടാഴ്ച്ചക്കകം തീരുമാനം എടുക്കാനാണ് സുപ്രീംകോടതിയുടെ നിർദ്ദേശം.
2021 ഓഗസ്റ്റിലാണ് സെബാസ്റ്റ്യൻ ഫ്രാൻസിസ് സുപ്രിംകോടതിയിൽ ഹർജി നൽകിയത്. അന്ന് അഫ്ഗാൻ സർക്കാരാണ് ഭരണത്തിലുണ്ടായിരുന്നത്. എന്നാൽ ഇന്ന് സാഹചര്യമാറിയെന്നും താലിബാൻ ഭരണത്തിൽ ഇടപെടുന്നതിൽ സർക്കാരിന് പരിമിതിയുണ്ടെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
2021-ൽ ഇവരെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സെബാസ്റ്റ്യൻ കേന്ദ്രസർക്കാരിന് നിവേദനം നൽകിയിരുന്നു. ഈ നിവേദനത്തിൽ തീരുമാനം എടുക്കുവാനാണ് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി ഇന്ന് നിർദ്ദേശിച്ചിരിക്കുന്നത്. കേന്ദ്രക്യാബിനറ്റ് സെക്രട്ടറിയോടും വിദേശകാര്യ സെക്രട്ടറിയോടും ആണ് എട്ടാഴ്ചയ്ക്കുള്ളിൽ അടിയന്തിരമായി തീരുമാനം എടുക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.
ഐഎസ് വിരുദ്ധ ആക്രമണത്തിനിടെയാണ് അഫ്ഗാനിൽ ആയിഷയുടെ ഭർത്താവ് കൊല്ലപ്പെട്ടത്.
Discussion about this post