ഡൽഹി: നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഉത്തർ പ്രദേശിലെ മേഖലകളിൽ മദ്രസകളുടെ എണ്ണം കൂടുന്നത് ആശങ്ക ഉയർത്തുന്നു. അതിർത്തി പ്രദേശങ്ങളിലെ മദ്രസകളിൽ ദവാത് ഇ ഇസ്ലാമിയ പോലെയുള്ള സംഘടനകളുടെ സ്വാധീനത്തെ കുറിച്ച് സശസ്ത്ര സീമാ ബൽ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. നേപ്പാൾ അതിർത്തിയിലെ 257 പള്ളികൾ തീവ്രാദ ഫണ്ടിംഗ് നടത്തിയതായി ഉത്തർ പ്രദേശ് പൊലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ മേഖലയിൽ 400 പുതിയ പള്ളികളും മദ്രസകളും സ്ഥാപിക്കപ്പെട്ടിരുന്നു. ബറായ്ച്, ബസ്തി, ഗോരഖ്പൂർ എന്നിവിടങ്ങളിലാണ് പുതിയ മദ്രസകൾ നിർമ്മിക്കപ്പെട്ടിരിക്കുനത്. നേപ്പാൾ അതിർത്തിയിൽ കള്ളനോട്ടിന്റെ വ്യാപനവുമായി ബന്ധപ്പെട്ടും നിരവധി കേസുകളാണ് അടുത്തയിടെ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്.
പാകിസ്ഥാനിൽ നിന്നും ചില ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇവയിലേക്ക് വലിയ തോതിൽ പണം ഒഴുകുന്നതും അന്വേഷണ ഏജൻസികൾ നിരീക്ഷിച്ചു വരികയാണ്.
Discussion about this post