ലഖ്നൗ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഉത്തർ പ്രദേശിൽ മൂന്ന് പ്രതിപക്ഷ എം എൽ എമാർ ബിജെപിയിൽ ചേർന്നു. സമാജ് വാജി പാര്‍ട്ടിയില്‍ നിന്ന് രണ്ടും കോണ്‍ഗ്രസില്‍ നിന്ന് ഒരു എംഎല്‍എയുമാണ് ബിജെപിയിലെത്തിയത്.
സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനം ഉയർത്തിക്കൊണ്ടാണ് സൈർസഗഞ്ജ് എം എൽ എ ഹരിഓം യാദവ് ബിജെപിയിൽ എത്തിയത്. സമാജ് വാദി പാര്‍ട്ടി ചെരുപ്പ് നക്കികളുടെ പാര്‍ട്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു. മൂന്ന് തവണ എംഎല്‍എ ആയിട്ടുള്ള നേതാവാണ് ഹരിഓം യാദവ്.
സമാജ് വാജി പാര്‍ട്ടിയുടെ മറ്റൊരു എംഎല്‍എ ധര്‍മപാല്‍ സിങും കോണ്‍ഗ്രസ് എംഎല്‍എ നരേഷ് സൈനിയുമാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന മറ്റ് പ്രമുഖർ.
Discussion about this post