Thursday, February 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘കറവ വറ്റിയോ ചാച്ചീ, നിനക്കെങ്ങനെ ഉറങ്ങാൻ കഴിയുന്നു മുത്തേ, നമുക്ക് അൽപ്പം പാൽ കറന്നാലോ ഈ രാത്രിയിൽ?‘: സിപിഎം സൈബർ ഗുണ്ടകളുടെ ആക്രമണങ്ങൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

by Brave India Desk
Jan 24, 2022, 09:43 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സിപിഎം സൈബർ ഗുണ്ടകളിൽ നിന്നും തുടരുന്ന ആക്രമണങ്ങൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ക്ഷീരകർഷകയായ യുവതി. കായകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അരിത ബാബുവാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും മാസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ  അനുയായികളും പാർട്ടിക്കാരും അനുഭാവികളുമായ ചിലരും തുടരുന്ന അധിക്ഷേപങ്ങളെ കുറിച്ചും അപഹാസങ്ങളെ കുറിച്ചു പറയാനാണ് ഈ കുറിപ്പെന്ന് അരിത പറയുന്നു.

അരിതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: അഭിവന്ദ്യനായ കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്,
ഞാൻ അരിത ബാബു ,കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കായംകുളം മണ്ഡലത്തിൽ നിന്നുള്ള 
യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും മാസങ്ങൾ കഴിഞ്ഞിട്ടും  അങ്ങയുടെ അനുയായികളും 
പാർട്ടിക്കാരും അനുഭാവികളുമായ ചിലർ എനിക്കെതിരെ നിർത്താതെ തുടരുന്ന അധിക്ഷേപങ്ങളെ കുറിച്ചും അപഹാസങ്ങളെ കുറിച്ചും പറയാനാണ് ഈ കുറിപ്പ്.
എൻറേതു പോലുള്ള ജീവിത, സാമൂഹിക സാഹചര്യങ്ങളിൽ നിന്നുള്ള ഒരു സ്ത്രീക്ക് 
ഒരു മുഖ്യധാരാ മുന്നണിയുടെ സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുന്നത് തന്നെ വലിയ കാര്യമായി ഞാൻ കാണുന്നു.

Stories you may like

മന്ത്രി വീണാ ജോർജിനെതിരെ വധശ്രമം; മന്ത്രിക്കെതിരെ നടന്നത് നിഷ്ഠൂരമായ കടന്നാക്രമണമെന്ന് എംവി ഗോവിന്ദൻ! 

1947-ൽ ഉണ്ടായതല്ല ഭാരതം;ഹിന്ദുരാഷ്ട്രം മതരാഷ്ട്രമല്ല, ഇത് ധർമ്മത്തിന്റെ അടിത്തറയുള്ള പുരാതന രാഷ്ട്രം; ചരിത്രപരമായ പ്രഖ്യാപനവുമായി ദത്താത്രേയ ഹൊസബാളെ

പശുക്കളെ വളർത്തിയും പാൽ കറന്നുവിറ്റുമാണ് ഞാൻ ഉപജീവനം നടത്തുന്നത്. 
ചെത്തുകാരൻറെ മകനായതിൽ അഭിമാനിക്കുന്നു എന്ന അങ്ങയുടെ പ്രസ്താവന, 
രാഷ്ട്രീയമായി അങ്ങയുടെ മറുചേരിയിൽ നിന്നുകൊണ്ടുതന്നെ,  ആഹ്ലാദത്തോടെ കേട്ട ഒരാളാണ് ഞാൻ. എന്നാൽ അങ്ങയുടെ അനുയായികളെന്ന് ഉച്ചത്തിൽ വിളംബരം ചെയ്യുന്ന ചിലർ ഫെയ്സ്ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും എന്നെക്കുറിച്ച് നടത്തുന്ന അധിക്ഷേപങ്ങൾ ഒരു സ്ത്രീ എന്ന നിലയിലും, പൊതുരംഗത്തു നിൽക്കാൻ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തക എന്ന നിലയിലും, സാമൂഹിക ശ്രേണിയിലെ പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഒരാളെന്ന നിലയിലും എന്നെ വേദനിപ്പിക്കുന്നു.

എൻറേതുപോലുള്ള ജീവിതസാഹചര്യങ്ങളിൽ നിന്ന് വരുന്ന സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളിൽ സവിശേഷമായ ശ്രദ്ധ കിട്ടാറുണ്ട്. 
ക്ഷീരകർഷകൻ ആയ സി കെ ശശീന്ദ്രൻ കൽപ്പറ്റയിൽ മത്സരിച്ചപ്പോൾ അദ്ദേഹത്തിന്റെ ലളിത ജീവിതവും കാർഷിക ചുറ്റുപാടുകളുമൊക്കെ മാധ്യമങ്ങൾ ആഘോഷിച്ചത് അങ്ങേയ്ക്ക് ഓർമ്മ കാണുമല്ലോ. കർഷക ത്തൊഴിലാളിയായ കെ രാധാകൃഷ്ണൻ ചേലക്കരയിൽ ആദ്യം മത്സരിച്ചപ്പോൾ മാത്രമല്ല ഒടുവിൽ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പോലും  തലയിൽ 
തോർത്ത് കെട്ടി കൃഷിയിടത്തിൽ
ഇറങ്ങുന്നതിന്റെ വിഷ്വൽ സ്റ്റോറികൾ പുറത്തു വന്നു. എസ് എഫ് ഐയുടെ അഖിലേന്ത്യാ നേതാവും പിഎച്ച്ഡി ഹോൾഡറുമായ പി കെ ബിജു ആലത്തൂരിൽ മത്സരിച്ചപ്പോൾ വന്ന ഒരു വാർത്ത ഞാനോർക്കുന്നു.  ബിജു സ്ഥാനാർഥിയായി നാമനിർദ്ദേശം നൽകുന്ന ദിവസം, കോട്ടയത്തെ പണി പൂർത്തിയാകാത്ത വീട്ടിൽ നിന്ന് വയലിൽ കറ്റ കെട്ടാൻ പോയി മടങ്ങി വരുന്ന അമ്മയെ കുറിച്ചായിരുന്നു ആ വാർത്ത. ബിജുവിൻറെഅമ്മ 20 വർഷം മുമ്പ് നിർത്തിയ ഒരു ജോലി,  മകൻറെ തെരഞ്ഞെടുപ്പ് കാലത്ത് ക്യാമറയ്ക്ക് വേണ്ടി മാത്രമായി പോസ് ചെയ്യുകയായിരുന്നുവെന്ന് അത് ചെയ്ത മാധ്യമപ്രവർത്തകർ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. പക്ഷേ പികെ ബിജുവിൻറെ രാഷ്ട്രീയം രൂപപ്പെടുന്നത് ആ അമ്മയുടെ ഭൂതകാലം കൂടിച്ചേർന്നാണ് എന്ന് മനസ്സിലാക്കുന്ന ഒരാൾക്ക് അതിനെ അധിക്ഷേപിക്കാൻ കഴിയില്ല.  ഞാനത് ചെയ്യില്ല.

കോൺഗ്രസ് പാർട്ടി എന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്ന ദിവസം വരെ 
ഞാൻ ചെയ്ത ജോലിയാണ് പാൽ വില്പന. തെരഞ്ഞെടുപ്പുകാലത്ത് മാറ്റിവെച്ചത് ഒഴിച്ചാൽ അതാണ് എൻറെ ജോലി.  ഇപ്പോഴും, ഇത് എഴുതുന്ന ദിവസവും അത് തന്നെയാണ് ഞാൻ ചെയ്യുന്ന ജോലി.  സ്വാഭാവികമായും ആ ജോലി മുൻനിർത്തിയാണു എന്നെ കുറിച്ചുള്ള വാർത്തകൾ തയ്യാറാക്കപ്പെട്ടത്. ആ ജോലിയുടെ പേര് പറഞ്ഞാണ് അങ്ങയുടെ അനുയായികൾ ഇപ്പോഴും എന്നെ അപഹസിക്കുന്നത്. എൻറെ ദാരിദ്ര്യത്തെയും തൊഴിലിനെയും സാമൂഹികമായ അധസ്ഥിതാവസ്ഥയേയും പരിഹസിക്കുകയാണോ നിങ്ങൾ? 

ഏഷ്യാനെറ്റിലെ ലക്ഷ്മി പത്മ എന്ന മാധ്യമപ്രവർത്തക എന്നെക്കുറിച്ച് തയ്യാറാക്കിയ ഒരു പ്രോഗ്രാമിൻറെ പേരിൽ അവരെയും എന്നെയും അധിക്ഷേപിക്കുന്നത് ഇപ്പോഴും തുടരുകയാണ്. “പാൽക്കാരീ” “കറവക്കാരീ ” എന്നുമൊക്കെയുള്ള  വിളികൾ അതിൻറെ നേരിട്ടുള്ള അർത്ഥത്തിൽ ആണെങ്കിൽ സന്തോഷത്തോടെ കേൾക്കാവുന്ന രാഷ്ട്രീയ ബോധ്യം എനിക്കുണ്ട്. എന്നാൽ,  “കറവ വറ്റിയോ ചാച്ചീ”, ” നിനക്കെങ്ങനെ ഉറങ്ങാൻ കഴിയുന്നു മുത്തേ,   
നമുക്ക് അല്പം  പാൽ കറന്നാലോ ഈ രാത്രിയിൽ?” എന്നൊക്കെ ചോദിക്കുന്നവർ അങ്ങയുടെ ചിത്രങ്ങളാണ് സഖാവേ കവർ ചിത്രമായി കൊടുക്കുന്നത്.  പ്രണയമാണ് ചുവപ്പിനോട്,  ആവേശമാണ് ചെങ്കൊടിയോട്  എന്നൊക്കെ പ്രൊഫൈലിൽ എഴുതി വെക്കുന്നവർ തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്.  എന്നെ കുറിച്ച് വന്ന വാർത്തകൾ ഞാൻ പണം കൊടുത്തു ചെയ്യിച്ചതാണ് എന്ന നുണക്കഥ ഒരു തെളിവിൻറെയും പിൻബലമില്ലാതെ അവർ പ്രചരിപ്പിക്കുന്നു. 

മാത്രമല്ല ലിന്റോ ജോസഫ് (തിരുവമ്പാടി) , R.ബിന്ദു (ഇരിഞ്ഞാലക്കുട) , പി.പ്രഭാകരൻ (മലമ്പുഴ), എൽദോ എബ്രഹാം (മൂവാറ്റുപുഴ) ,ഷെൽന നിഷാദ് (ആലുവാ) എന്നീ ഇടത് സ്ഥാനാർത്ഥികളുടെയൊക്കെ കഥകൾ ഇതേ രീതിയിൽ ഇതേ ചാനലിന്റെ ഇതേ പരിപാടിയിൽ തന്നെ വന്നിരുന്നു. അവരുടെ ഒന്നും എതിർ സ്ഥാനാർത്ഥികളോ അണികളോ ഈ വിധം അസഹിഷ്ണുക്കളായി കണ്ടില്ല.

ഈ അധിക്ഷേപ വർഷത്തിൻറെ തുടക്കത്തിൽ സിപിഐഎമ്മിനാൽ നിയോഗിക്കപ്പെട്ടവരാണ് ഇവർ എന്ന് ഞാൻ കരുതിയിരുന്നില്ല.  എന്നാൽ ഒരു പൊതു പ്രവർത്തകയായ ഞാനും മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മയും ഇത്രയും ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും നിങ്ങളുടെ കൂട്ടത്തിൽ നിന്ന് ആരും തന്നെ അതിനെ തള്ളിപ്പറഞ്ഞിട്ടില്ല എന്നത് എന്നെ നിരാശപ്പെടുത്തുന്നു . മാറ്റി ചിന്തിപ്പിക്കുന്നു
 ഈ അധിക്ഷേപം നടത്തിയവരിൽ  ചിലർ വ്യാജ ഐഡി കൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന ക്രിമിനലുകളാണ് എന്ന് എനിക്കറിയാം. ഭീരുക്കളായ നിങ്ങളുടെ കിങ്കരന്മാർ.  എന്നാൽ അവരെ ഓർത്തല്ല, അവരിലൂടെ ജനങ്ങളോട് രാഷ്ട്രീയം പറയാമെന്ന് തീരുമാനിച്ച രാഷ്ട്രീയ നേതൃത്വത്തെ ഓർത്താണ് ഇന്ന് ഞാൻ ലജ്ജിക്കുന്നത്.  നിങ്ങൾ പറയുന്ന പുരോഗമന പക്ഷ / സ്ത്രീപക്ഷ രാഷ്ട്രീയം ആത്മാർത്ഥത ഉള്ളതാണെങ്കിൽ സംസ്കാര ശൂന്യമായ ഈ വെട്ടുകിളികളെ നിലക്ക് നിർത്തൂ.  അതല്ല,  എകെജി സെൻററിൻറെ അടുക്കളപ്പുറത്തല്ല ഇവറ്റകളുടെ നിത്യഭക്ഷണമെങ്കിൽ, ദയവായി അവരെ തള്ളിപ്പറയൂ.

– അരിത ബാബു

Tags: cyber attackaritha babuPinarayi Vijayancpim
Share84TweetSendShare

Latest stories from this section

അനന്തപുരിയിൽ വികസന വിപ്ലവം; വിശപ്പകറ്റാൻ ‘അടൽ കാന്റീൻ’, തല ചായ്ക്കാൻ സ്വന്തം വീട്; ബിജെപിയുടെ കന്നി ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ

അനന്തപുരിയിൽ വികസന വിപ്ലവം; വിശപ്പകറ്റാൻ ‘അടൽ കാന്റീൻ’, തല ചായ്ക്കാൻ സ്വന്തം വീട്; ബിജെപിയുടെ കന്നി ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ

ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ‘കുപ്പിവളവിൽ’ വെച്ച് ഷൗക്കത്തലി പൊലീസിന്റെ വലയിൽ! പിടിയിലായത് മൂന്ന് കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളി

ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ‘കുപ്പിവളവിൽ’ വെച്ച് ഷൗക്കത്തലി പൊലീസിന്റെ വലയിൽ! പിടിയിലായത് മൂന്ന് കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളി

നാലാം ഭാര്യയാണെന്ന് തിരിച്ചറിഞ്ഞതോടെ ഭർത്താവിനെ ചോദ്യം ചെയ്തു; ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഇമ്രാൻ

എസ്എംഎസ് വഴി മുത്തലാഖ്, പിന്നാലെ സ്ത്രീധന പീഡനവും; കാർത്തികപ്പള്ളി സ്വദേശിക്കെതിരെ കേസ്! 

ഇനി ‘കേരള’അല്ല, ‘കേരളം’; പേരുമാറ്റത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി! നിയമസഭയുടെ പ്രമേയം അംഗീകരിച്ചു;ഭരണഘടനയുടെ ഒന്നാം ഷെഡ്യൂൾ പുതുക്കും

ഇനി ‘കേരള’അല്ല, ‘കേരളം’; പേരുമാറ്റത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി! നിയമസഭയുടെ പ്രമേയം അംഗീകരിച്ചു;ഭരണഘടനയുടെ ഒന്നാം ഷെഡ്യൂൾ പുതുക്കും

Discussion about this post

Latest News

ഭാരതത്തെ കൊള്ളയടിച്ച ഈസ്റ്റ് ഇന്ത്യ കമ്പനി പൂട്ടിക്കെട്ടി! 170 വർഷത്തിന് ശേഷം വീണ്ടും അന്ത്യം; സഞ്ജീവ് മേത്തയുടെ ‘മധുരപ്രതികാരം’ പാതിവഴിയിൽ അവസാനിച്ചു

ഭാരതത്തെ കൊള്ളയടിച്ച ഈസ്റ്റ് ഇന്ത്യ കമ്പനി പൂട്ടിക്കെട്ടി! 170 വർഷത്തിന് ശേഷം വീണ്ടും അന്ത്യം; സഞ്ജീവ് മേത്തയുടെ ‘മധുരപ്രതികാരം’ പാതിവഴിയിൽ അവസാനിച്ചു

ചെപ്പോക്കിൽ ജീവൻമരണ പോരാട്ടം; മഞ്ഞിനെ തോൽപ്പിക്കാൻ അമേരിക്കൻ തന്ത്രവുമായി ഇന്ത്യ

ചെപ്പോക്കിൽ ജീവൻമരണ പോരാട്ടം; മഞ്ഞിനെ തോൽപ്പിക്കാൻ അമേരിക്കൻ തന്ത്രവുമായി ഇന്ത്യ

“ബഹുത് ഹി ഷാൻദാർ!”; ഇന്ത്യൻ ലുക്കിൽ നെതന്യാഹു, അത്ഭുതപ്പെട്ട് മോദി; ഇസ്രയേലിൽ വൈറലായി ‘കുർത്താ നയതന്ത്രം’! മോദിയെ ഞെട്ടിച്ച് ഇസ്രയേൽ പ്രധാനമന്ത്രി

“ബഹുത് ഹി ഷാൻദാർ!”; ഇന്ത്യൻ ലുക്കിൽ നെതന്യാഹു, അത്ഭുതപ്പെട്ട് മോദി; ഇസ്രയേലിൽ വൈറലായി ‘കുർത്താ നയതന്ത്രം’! മോദിയെ ഞെട്ടിച്ച് ഇസ്രയേൽ പ്രധാനമന്ത്രി

സഞ്ജുവിന് ഉള്ളത് നിർഭാഗ്യം മാത്രം, ഇഷാൻ കിഷൻ ഫോമിന്റെ കൊടുമുടിയിൽ; ശശി തരൂരിന്റെ വാക്കുകൾ ഇങ്ങനെ

തോറ്റാൽ പുറത്ത്, അതുകൊണ്ട് റിസ്ക് എടുക്കരുത്; പ്ലേയിംഗ് ഇലവനെക്കുറിച്ച് ഗംഭീറിന് സെവാഗിന്റെ ഉപദേശം, മലയാളി താരത്തിനായി വാദം

ബംഗ്ലാദേശിൽ പോര് മുറുകുന്നു; പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് ജമാഅത്തെ ഇസ്‌ലാമി! യൂനസ് ഭരണകൂടവും ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളും തമ്മിലുള്ള രഹസ്യബന്ധം പുറത്ത്

ബംഗ്ലാദേശിൽ പോര് മുറുകുന്നു; പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് ജമാഅത്തെ ഇസ്‌ലാമി! യൂനസ് ഭരണകൂടവും ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളും തമ്മിലുള്ള രഹസ്യബന്ധം പുറത്ത്

ബീജാപുരിൽ ഏറ്റുമുട്ടൽ ; കൊടും കുറ്റവാളികൾ ആയ രണ്ട് കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന

ബീജാപുരിൽ ഏറ്റുമുട്ടൽ ; കൊടും കുറ്റവാളികൾ ആയ രണ്ട് കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന

സഖ്‌ലൈനും ഞാനും ആ സത്യം മറച്ചുവെച്ചു; അക്തറുടെ കരിയറിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, ഇരയായത് സച്ചിൻ

സഖ്‌ലൈനും ഞാനും ആ സത്യം മറച്ചുവെച്ചു; അക്തറുടെ കരിയറിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, ഇരയായത് സച്ചിൻ

തിലകിന് പകരം സഞ്ജു, റിങ്കുവിന് വിശ്രമം; ജീവൻമരണ പോരാട്ടത്തിൽ ഇന്ത്യയുടെ തുറുപ്പുചീട്ടായി മലയാളി താരം; ഇലവൻ ഇങ്ങനെ

തിലകിന് പകരം സഞ്ജു, റിങ്കുവിന് വിശ്രമം; ജീവൻമരണ പോരാട്ടത്തിൽ ഇന്ത്യയുടെ തുറുപ്പുചീട്ടായി മലയാളി താരം; ഇലവൻ ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies