ഡൽഹി: ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്. കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ആർ പി എൻ സിംഗ് ബിജെപിയിൽ ചേരുമെന്നാണ് പുറത്തു വരുന്ന ഏറ്റവും പുതിയ വിവരം.
ഝാർഖണ്ഡ് കോൺഗ്രസിന്റെ തലവനായിരുന്ന സിംഗ് നെഹ്രു കുടുംബത്തിന്റെ വിമർശകനായിരുന്നു. ബിജെപിയിൽ നിന്നും സമാജ് വാദി പാർട്ടിയിൽ ചേർന്ന സ്വാമി പ്രസാദ് മൗര്യക്കെതിരെ സിംഗ് താമര ചിഹ്നത്തിൽ മത്സരിക്കുമെന്നാണ് സൂചന.
കുശിനഗര രാജകുടുംബത്തിലെ അംഗമാണ് ആർപിഎൻ സിംഗ്. നേരത്തെ എം എൽ എയും എം പിയും പിന്നീട് കേന്ദ്ര മന്ത്രിയുമായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിംഗ് ബിജെപിയിലെ രാജേഷ് പണ്ഡെയോട് തോറ്റിരുന്നു.
നേരത്തെ കോൺഗ്രസിന്റെ പ്രമുഖ നേതാവ് ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നിരുന്നു. ജിതിൻ പ്രസാദക്ക് പിന്നാലെ ആർ പി എൻ സിംഗും പാർട്ടി വിടുന്നത് പ്രിയങ്ക ഗാന്ധിക്കും സംഘത്തിനും കനത്ത തിരിച്ചടിയാണ്.
Discussion about this post