ഢാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരം നാസിർ ഹുസൈനെതിരെ വ്യഭിചാരക്കുറ്റത്തിന് പരാതി. നാസിറിന്റെ ഭാര്യ തമീമ സുൽത്താനയുടെ ആദ്യ ഭർത്താവ് റാക്കിബ് ഹസനാണ് പരാതി നൽകിയിരിക്കുന്നത്. കേസിൽ വിചാരണ നടപടികൾ ആരംഭിച്ചു.
തമീമ ഇപ്പോഴും തന്റെ ഭാര്യയാണെന്നും ഹുസൈനെ വിവാഹം കഴിക്കുന്നതിനായി വ്യാജ വിവാഹമോചന സർട്ടിഫിക്കറ്റ് നിർമിക്കുകയായിരുന്നു എന്നുമാണ് റാക്കിബിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ തമീമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. റാക്കിബിനെ വിവാഹം കഴിച്ചിട്ടില്ലെന്ന് കാണിക്കാൻ തമീമ വിവാഹമോചന രേഖകളും തപാൽ രസീതുകളും വ്യാജമായി ഉണ്ടാക്കുകയായിരുന്നു എന്നാണ് ആരോപണം.
2021 ഫെബ്രുവരി 14നാണ് ഹുസൈൻ തമീമയെ വിവാഹം ചെയ്തത്. വ്യഭിചാരക്കുറ്റം തെളിഞ്ഞാൽ നാസിർ ഹുസൈന് ഏഴു വർഷം വരെ തടവു ലഭിക്കാമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ നാസിറും തമീമയും ജാമ്യത്തൊലാണ്.
Discussion about this post