കണ്ണൂർ: തോട്ടടയിൽ ബോംബ് സ്ഫോടനത്തിൽ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗുരുതരമായ ആരോപണങ്ങളുമായി കണ്ണൂര്‍ മേയര്‍ ടി.ഒ. മോഹനന്‍. ബോംബേറ് നടത്തുന്നതിന് മുമ്പ് പ്രതികള്‍ ബോംബെറിഞ്ഞ് പരീക്ഷണം നടത്തിയതായും മരിച്ചയാളും കേസിലെ പ്രതികളും സജീവ സി.പി.എം. പ്രവര്‍ത്തകരാണെന്നും മേയര്‍ പറഞ്ഞു.
സംഭവത്തില്‍ പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും പലയിടത്തും റെയ്ഡ് നടത്തിയാല്‍ ബോംബും ആയുധങ്ങളും പിടിച്ചെടുക്കാമെന്നും ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മേയർ പറഞ്ഞു. ശനിയാഴ്ച രാത്രി നടന്ന വിവാഹ സത്കാരത്തിനിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. അന്ന് അര്‍ധരാത്രി ഒരുമണിക്ക് ശേഷം ഏച്ചൂരിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിന്റെ ഗ്രൗണ്ടില്‍വെച്ച് ഉഗ്ര സ്‌ഫോടനമുണ്ടായിട്ടുണ്ട്. സ്‌ഫോടനശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞതായും മേയർ വ്യക്തമാക്കി.
ബോംബ് പൊട്ടി മരിച്ചയാളും കേസിലെ പ്രതികളും ഒരേ നാട്ടുകാരാണ്. ഇരുവരും സി.പി.എമ്മിന്റെ സജീവപ്രവര്‍ത്തകരാണ്. അവരുടെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നാണ് ബോംബ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പുറത്തേക്ക് വന്നിട്ടുള്ളതെന്നും മേയർ ടി ഒ മോഹനൻ പറഞ്ഞു.
Discussion about this post