ബംഗലൂരു: സാമൂഹിക മാധ്യമത്തിൽ ടിപ്പു സുൽത്താന്റെ ചിത്രത്തിന് താഴെ സ്മൈലി ഇട്ടതിന് കർണാടകയിൽ ഹിന്ദു യുവാവിന് ക്രൂര മർദ്ദനം. ബംഗാൾകോട്ട് സ്വദേശി പ്രകാശ് ലൊണാരെക്കാണ് മർദ്ദനമേറ്റത്. ഇരുപതോളം പേർ ചേർന്നാണ് ഇയാളെ ക്രൂരമായി മർദ്ദിച്ചത്.
ആക്രമണത്തിൽ സാരമായി പരിക്കേറ്റ പ്രകാശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രാദേശിക എം എൽ എയും ഹിന്ദു സേന നേതാവ് പ്രകാശ് മുത്തലിക്കും യുവാവിനെ സന്ദർശിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ചയായിരുന്നു യുവാവിന് മർദ്ദനമേറ്റത്.
അതേസമയം കർണാടകയിലെ ശിവമോഗയിൽ ആർ എസ് എസ് പ്രവർത്തകൻ ഹർഷയുടെ കൊലപാതകത്തിന് ഹിജാബ് വിവാദവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. ജനങ്ങൾക്കിടയിൽ വർഗീയ വൈരമുണ്ടാക്കാൻ ചില ഛിദ്രശക്തികൾ പ്രവർത്തിക്കുന്നതായി കർണാടക ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥികൾക്കിടയിൽ വിഷം കുത്തിവെക്കാൻ ശ്രമിക്കുന്ന ഈ ശക്തികൾ രാജ്യത്തിന്റെ ഭാവിക്ക് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഈ ശക്തികൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
Discussion about this post