തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചു. പി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയില്ല. ലൈംഗിക പീഡന കേസിൽ നേരത്തെ ആരോപണ വിധേയനായിരുന്ന പി ശശിയെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തി.
മന്ത്രിമാരായ സജി ചെറിയാൻ, വിഎൻ വാസവൻ, മുഹമ്മദ് റിയാസ് എന്നിവരും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തി. മുൻ എംഎൽഎയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം.സ്വരാജ്, എസ്.എഫ്ഐ മുൻ ദേശീയ അധ്യക്ഷൻ പി.കെ.ബിജു, കെ.കെ.ജയചന്ദ്രൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ എന്നിവരും സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തി. കെ.എൻ.ബാലഗോപാൽ, പി.രാജീവ്, കെ.രാധാകൃഷ്ണൻ എന്നീ നേതാക്കളെ നേരത്തെ തന്നെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയിരുന്നു.
പി.ശശിയെ സംസ്ഥാന കമ്മിറ്റിയിലേക്ക് എടുത്തതിൽ അസ്വഭാവികമായി യാതൊന്നുമില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അദ്ദേഹം നിലവിൽ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ് സിപിഎമ്മിൻ്റെ അഭിഭാഷക സംഘടനയുടെ നേതാവുമാണ്. മേൽഘടകത്തിലേക്കുള്ള അദ്ദേഹത്തിൻ്റെ പ്രമോഷൻ സ്വാഭാവിക നടപടി മാത്രമാണ്. പി.ശശിയെ ലൈംഗീക ആരോപണത്തിൻ്റെ പേരിലല്ല പാർട്ടി ശിക്ഷിച്ചതെന്നും കോടിയേരി ന്യായീകരിച്ചു.
Discussion about this post