ഡൽഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയത്തിലേക്ക് കൂപ്പുകുത്തി കോൺഗ്രസ്. മത്സരിച്ച 17 മന്ത്രിമാരിൽ 14 കാബിനറ്റ് മന്ത്രിമാരും പിന്നിൽ നിൽക്കുകയാണ്. മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നി മത്സരിച്ച രണ്ട് സീറ്റുകളിലും പിന്നിലാണ്.
നവ്ജ്യോത് സിംഗ് സിദ്ധുവും പിന്നിൽ നിൽക്കുകയാണ്. ഇതിനിടെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നി രാജി സന്നദ്ധത അറിയിച്ചതായി സൂചനയുണ്ട്. ദേശീയ മാധ്യമം ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
നിലവിൽ പഞ്ചാബിൽ 15 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്. 89 സീറ്റുകളിൽ ആം ആദ്മി പാർട്ടിയാണ് മുന്നേറുന്നത്.
Discussion about this post