അനുവാദമില്ലാതെ ആംബുലന്‍സില്‍ കയറി വനിതാ രോഗിയെ പരിശോധിച്ച ഡോ. കഫീല്‍ ഖാനെതിരെ കേസ്. സമാജ്വാദി പാര്‍ട്ടി എം.എല്‍.സി സ്ഥാനാര്‍ഥിയും പീഡിയാട്രീഷ്യനുമാണ് കഫീല്ഖാന്. ആംബുലന്‍സ് ഡ്രൈവറുടെ സമ്മതമില്ലാതെ രോഗിയെ പരിശോധിച്ച കഫീല്‍ ഖാനെതിരെ ഉത്തര്‍പ്രദേശിലെ ഡിയോറിയയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരന്റെ ജോലി തടസ്സപ്പെടുത്തിയതാണ് കുറ്റം.
മാര്‍ച്ച് 26നാണ് കേസിനാധാരമായ സംഭവം. ചൊവ്വാഴ്ചയാണ് കേസെടുത്തത്. ബാലുഹാനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡ്രൈവറായ പ്രകാശ് പട്ടേല്‍ കോട്വാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഐ.പി.സി 332, 353 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് ഡിയോറിയ സര്‍ക്കിള്‍ ഓഫീസര്‍ ശ്രേയസ്സ് ത്രിപാതി അറിയിച്ചു.
ആരോഗ്യകേന്ദ്രത്തില്‍ ചികിത്സക്കെത്തിയ രോഗിയെ ഡോക്ടര്‍മാര്‍ ഡിയോറിയ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നും ആംബുലന്‍സില്‍ വേണ്ടത്ര ഓക്സിജനില്ലാത്തതിനാല്‍ അത്യാഹിത വിഭാഗത്തില്‍ എത്തുമ്പോഴേക്ക് രോഗി മരിച്ചുവെന്നുമാണ് പരാതിക്കാരന് പറഞ്ഞത്. ഇതിന് ശേഷം കഫീല്‍ സ്ഥലത്തെത്തി രോഗിയെ സമ്മതം കൂടാതെ പരിശോധിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
2017 ആഗസ്തില്‍ ഖൊരക്പൂരിലെ ബി.ആര്.ഡി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ കിട്ടാതെ 63 കുട്ടികള്‍ മരിച്ച സംഭവത്തെ തുടർന്നാണ് കഫീല്‍ ഖാന് വിവാദത്തിലായത്.
बहुत दुखी हूँ कल जिनको गोरखपुर रेफ़र किया था उनका इंतकाल हो गया😢
मिश्रा जी की माँ जिस 108 एम्बुलेंस से लायी गयी थी उसका ऑक्सिजन सिलेंडर ख़ाली था सदर हॉस्पिटल देवरिया में ना अंबु बैग था,ना लेरिंगोस्कोप था,ना ईटी ट्यूब ,ना जीवन रक्षक औषधिमिश्रा जी की माँ का भी देहांत हो गया 😢🤲 pic.twitter.com/XLKYt0CIii
— Dr Kafeel Khan (@drkafeelkhan) March 28, 2022
Discussion about this post