ലഖ്നൗ: വീണ്ടും ബലാത്സംഗ കേസ് പ്രതികളുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് ഉത്തർ പ്രദേശ് പൊലീസ്. ഉത്തര്‍പ്രദേശിലെ സഹാറന്‍പുരിലാണ് ബലാത്സംഗ കേസിലെ പ്രതികളായ സഹോദരങ്ങളെ പിടികൂടാന്‍ ഇവരുടെ വീട് പൊലീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. ഇതിനുപിന്നാലെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒളിവില്‍പോയ പ്രതികളെ പൊലീസ് പിടികൂടി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് പോലീസ് ബുള്‍ഡോസറുമായി പ്രതികളുടെ വീട് തകർത്തത്. ആറുദിവസം മുമ്പാണ് പെണ്‍കുട്ടിയുടെ മാതാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഗ്രാമമുഖ്യന്റെ രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് തന്റെ മകളെ ബലാത്സംഗം ചെയ്‌തെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ഇവരുടെ പരാതി.
Bulldozer action has intensified in #UttarPradesh
On Thursday the police had reached Saharanpur to nab two accused in the minor gang rape case
The stairs outside the house were demolished by a #bulldozer
Along with this, the policemen also warned the relatives of the accused pic.twitter.com/L6pohpYQrZ
— Live Adalat (@LiveAdalat) April 1, 2022
ആരുമില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറിയാണ് പ്രതികൾ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവമറിഞ്ഞതോടെ പെണ്‍കുട്ടിയുടെ മാതാവ് പ്രതികളുടെ പിതാവായ ഗ്രാമമുഖ്യനെ കണ്ട് പരാതി അറിയിച്ചു. എന്നാൽ ഗ്രാമമുഖ്യനും മക്കൾക്ക് അനുകൂലമായ നിലപാട് എടുത്തതോടെയാണ് കേസ് പൊലീസിന് മുന്നിൽ എത്തിയത്.
Discussion about this post