ലണ്ടൻ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ ലണ്ടനിൽ ആക്രമണം. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് പാർട്ടി പ്രവർത്തകനാണ് ആക്രമിച്ചത്. ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആണെന്ന് നവാസ് ഷെരീഫിന്റെ മകൾ മറിയം ഷെരീഫ് ആരോപിച്ചു.
പ്രകോപനം ഉണ്ടാക്കിയതിനും അക്രമത്തിന് പ്രേരണ നൽകിയതിനും രാജ്യദ്രോഹത്തിനും ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യണമെന്ന് നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസ് ഷെരീഫ് ആവശ്യപ്പെട്ടു.
അതേസമയം പാകിസ്ഥാൻ പാർലമെന്റിൽ വിശ്വാസ വോട്ടെടുപ്പിനായുള്ള സഭാ സമ്മേളനം തുടരുകയാണ്. പ്രതിപക്ഷ സഖ്യം സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചിരിക്കുകയാണ്. നിലവിൽ ഭൂരിപക്ഷം നഷ്ടമായ ഇമ്രാൻ ഖാൻ സർക്കാർ ഇന്നു തന്നെ പുറത്താകും എന്നാണ് സൂചന.
Discussion about this post