കണ്ണൂർ: എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി നിലപാടിനെ എൽഡിഎഫ് സർക്കാർ അനുകൂലിച്ചത് പാർട്ടിക്ക് തിരിച്ചടിയായതായി സിപിഎമ്മിന്റെ കരട് രാഷ്ട്രീയ സംഘടനാ റിപ്പോർട്ട്. ശബരിമലയിലെ പാർട്ടി നിലപാട് പരമ്പരാഗത വോട്ടർമാരിൽ ഒരു വിഭാഗത്തെ പാർട്ടിയിൽ നിന്നും അകറ്റിയതായും റിപ്പോർട്ടിൽ പറയുന്നു.
ദേശീയതലത്തിൽ ബിജെപിയെ എതിരിടാൻ സിപിഎമ്മിനും ഇടതിനും ശക്തിയില്ലെന്നു വിലയിരുത്തിയാണു കേരളത്തിലെ ഒരു വിഭാഗം വോട്ടർമാർ – പ്രത്യേകിച്ചും, ക്രൈസ്തവ, മുസ്‌ലിം ന്യൂനപക്ഷങ്ങൾ – ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിലേതാണ് പാർട്ടിയുടെ ഏറ്റവും മോശം പ്രകടനം. ആകെ മൂന്നു സീറ്റ്, 1.77% വോട്ട്.
ബംഗാളിലെയും കേരളത്തിലെയും ത്രിപുരയിലെയും മോശം പ്രകടനമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയായത്. ഈ ഫലം പാർട്ടിയുടെ ബഹുജന അടിത്തറയുടെയും സ്വാധീനത്തിന്റെയും തകർച്ച തുടരുന്നു എന്നതിന്റെ സ്ഥിരീകരണമാണ്.
Discussion about this post