വാരണാസി: കാശി വിശ്വനാഥിനോട് ചേർന്നുള്ള ജ്ഞാനവാപി മസ്ജിദിൽ ശിവലിംഗമുണ്ടെന്ന അവകാശവാദം യാഥാർത്ഥ്യമായിരിത്തിലേക്ക് . ഗ്യാൻവാപി മസ്ജിദിലെ കുളത്തില് നിന്ന് വെള്ളം നീക്കം ചെയ്തതിന് ശേഷം 12 അടി നീളവും 4 അടി വീതിയുമുള്ള ശിവലിംഗം കണ്ടെത്തി. വളരെക്കാലമായി അവകാശപ്പെട്ടിരുന്ന ഹിന്ദു പക്ഷത്തിന്റെ അവകാശവാദം ശരിവെക്കുന്ന രീതിയിലാണ് ശിവലിംഗം കണ്ടെത്തിയത്. അതിനിടെ, ശിവലിംഗം കണ്ടെത്തിയ സ്ഥലം സീൽ ചെയ്യാനും എല്ലാവരുടെയും പ്രവേശനം നിരോധിക്കാനും കോടതി നിർദ്ദേശിച്ചു.
സീൽ ചെയ്ത പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ജില്ലാ സെഷന്സ് ജഡ്ജി രവികുമാർ ദിവാകർ ജില്ലാ കളക്ടര് , പോലീസ് കമ്മീഷണർ, സിആർപിഎഫ് കമാൻഡന്റ് എന്നിവര്ക്ക് നിര്ദേശം നല്കിയിട്ടുണ്ട്.
കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമാണ് ഈ മസ്ജിദ് സ്ഥിതി ചെയ്യുന്നത്, മസ്ജിദിറെ മതിലിനോടു ചേര്ന്നുള്ള വിഗ്രഹങ്ങൾക്ക് മുമ്പിൽ ദൈനംദിന പ്രാർത്ഥനയ്ക്ക് അനുമതി തേടി ഒരു കൂട്ടം സ്ത്രീകൾ കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്ജിയിലാണ് കോടതി മസ്ജിദ് പരിസരത്ത് സര്വ്വേ നടത്താന് ഉത്തരവിട്ടത്. സര്വ്വേയുടെ മൂന്നാം ദിവസമാണ് ശിവലിംഗം കണ്ടെത്തിയത്. കിണറ്റിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ശിവലിംഗം കണ്ടെത്തിയതെന്ന് അഭിഭാഷകൻ വിഷ്ണു ജെയിൻ കോടതിയെ അറിയിച്ചു. ശിവലിംഗത്തിന് സംരക്ഷണം ആവശ്യപ്പെട്ട് സിവിൽ കോടതിയിൽ പോകുകയാണെന്ന് വിഷ്ണു ജെയിൻ പറഞ്ഞു.
വസൂഖാന’യ്ക്ക് സമീപമുള്ള സമുച്ചയത്തിൽ നിന്ന് സർവേ സംഘം ഒരു ശിവലിംഗം കണ്ടെത്തിയിട്ടുണ്ട് (മസ്ജിദിനുള്ളിൽ നമസ്‌കരിക്കുന്നതിന് മുമ്പ് ആളുകൾ കൈ കഴുകുന്ന സ്ഥലം).എന്നാണ് വിഷ്ണുജെയ്ന് കോടതിയില് വ്യക്തമാക്കിയത്.
മസ്ജിദ് പരിസരത്ത് ശിവലിംഗം കണ്ടെത്തിയതോടെ ഹർഹർ മഹാദേവ് എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി പ്രദേശത്തേക്ക് ഭക്തര് എത്തി തുടങ്ങിയതായാണ് റിപ്പോര്ട്ടുകള്. സര്വ്വേ നടത്തുന്നതിന് മസ്ജിദ് അധികൃതര് എതിര്പ്പുമായി രംഗത്ത് എത്തിയിരുന്നു. സർവ്വ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സർവേ നടപടികൾ പൂർത്തിയാക്കിയത്. സർവേയുടെ രണ്ടാം ദിവസവും മുഴുവൻ ജോലികളും പൂർത്തിയായെങ്കിലും വുദു നടത്തിയ സ്ഥലത്ത് നിന്ന് വെള്ളം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പണി നിർത്തിവെക്കേണ്ടി വന്നത്. സർവേയുടെ മൂന്നാം ദിവസം വുദുവിൽ നിന്ന് വെള്ളം നീക്കം ചെയ്തപ്പോൾ ആണ് ഒരു വലിയ ശിവലിംഗം കണ്ടെത്തിയത്.
Discussion about this post