കോഴിക്കോട് ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ്. തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിലാണ് ഭീഷണി പ്രസംഗം. എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താന്‍ ഈ കേഡര്‍ പ്രസ്ഥാനത്തിന് അറിയാമെന്നും സതീശനും സുധാകരനും ഓര്‍ത്തു കളിച്ചാല്‍ മതിയെന്നുമായിരുന്നു സിപിഎം നേതാവ് പ്രസംഗത്തിൽ പറഞ്ഞത്. സിപിഎം ഏരിയ കമ്മറ്റി അംഗവും മുന്‍ കൗണ്‍സലറുമായ അഡ്വ. ഒ.എം. ഭരദ്വാജ് ആണ് ഭീഷണിയുമായി രംഗത്തെത്തിയത്.
‘ഞങ്ങളും എറിഞ്ഞിട്ടുണ്ട് ,ഇതുപോലെ മതിലില്‍ അല്ല ,ലക്ഷ്യസ്ഥാനത്ത് എറിഞ്ഞ് അവസാനിപ്പിച്ചിട്ടുണ്ട് ,ഞങ്ങള്‍ ചെയ്താല്‍ ഇതുപോലെ പിപ്പിടി കാട്ടല് ആവില്ല എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താന്‍ ഈ കേഡര്‍ പ്രസ്ഥാനത്തിന് അറിയാം ,സതീശനും സുധാകരനും ഓര്‍ത്തു കളിച്ചാല്‍ മതി’ എന്നുമാണ് ഒ.എം. ഭരദ്വാജ് പറഞ്ഞത്.
അതേസമയം ആക്രമണം നടന്ന സ്ഥലം മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. സംഭവത്തെ അപലപിച്ച പിണറായി വിജയന് ആരും പ്രകോപിതരാകാതെ സംയമനം പാലിക്കണമെന്നറിയിച്ചു. കുറ്റക്കാരെ കണ്ടെത്താന്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post