മുംബൈ: രണ്ടാഴ്ച്ച നീണ്ടു നിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം കുറിച്ച് മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രി ഷിന്‍ഡെ. 288 അംഗ നിയമസഭയില്‍ 164 വോട്ടാണ് ഏക്നാഥ് ഷിന്‍ഡെ വിഭാഗം നേടി.
മഹാവിഘാസ് അഘാഡി സര്‍ക്കാരിനൊപ്പമുണ്ടായിരുന്ന ബഹുജന്‍ വിഘാസ് അഘാഡിയും ഷിന്‍ഡെ വിഭാഗത്തിന് അനുകൂലമായാണ് വോട്ട് ചെയ്തത്. ഷിന്‍ഡെക്ക് ആകെ 40 ശിവസേന എംഎല്‍എമാരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മുഖ്യമന്ത്രി അശോക് ചവാനും വിജയ് വഡെട്ടിവാറും വോട്ടെടുപ്പില്‍ എത്തിയില്ല.
144 അംഗങ്ങളുടെ പിന്തുണയായിരുന്നു വിശ്വാസം തെളിയിക്കാന്‍ വേണ്ടിയിരുന്നത്. 99 എംഎല്‍എമാരാണ് അവിശ്വാസം രേഖപ്പെടുത്തിയത്. ഞായറാഴ്ച്ച നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പിനേക്കാൾ പ്രതിപക്ഷത്തിന് എട്ട് വോട്ടുകളുടെ കുറവുണ്ടായി.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ 164 പേരുടെ വോട്ട് ബിജെപി സഖ്യത്തിന് ലഭിച്ചിരുന്നു. രാജന് സാല്‍വിയ ആയിരുന്നു ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. ഗോവയിലായിരുന്ന വിമത എംഎല്‍എമാര്‍ ശനിയാഴ്ച മുംബൈയില്‍ എത്തിയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. രാജന് സാല്‍വിയക്ക് വോട്ട് ചെയ്യണമെന്ന് വിമത എംഎല്‍എമാര്‍ക്ക് ശിവസേന വിപ്പ് നല്‍കിയെങ്കിലും. വിപ്പ് നിയമപരമല്ലെന്നായിരുന്നു പ്രതികരണം.
Discussion about this post