Saturday, August 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

എട്ടു തവണ മിസ്റ്റർ ഒളിമ്പ്യൻ, അർണോൾഡ്  ഷ്വാർസെനെഗർനൊപ്പം ശരീര സൌന്ദര്യ മത്സരങ്ങളിൽ ആദരിക്കപ്പെട്ട റോണി കോൾമാൻറെ ജീവിതം  ഇന്ന് എഴുന്നേൽക്കാൻ പോലും ആകാതെ ചക്രകസേരയിൽ

by Brave India Desk
Jul 6, 2022, 04:53 pm IST
in International, Sports
Share on FacebookTweetWhatsAppTelegram

ശരീര മത്സര സൌന്ദര്യ മത്സര വേദികളിൽ ലോകത്തെ ഏറ്റവും വലിയ  ചാമ്പ്യൻമാരിൽ ഒരാളാണ് ദി കിംഗ് എന്ന് വിളിപ്പേരുള്ള റോണി ഡീൻ കോൾമാൻ. ബോഡി ബിൽഡിംഗ് മത്സരവേദികളിലെ ഏറ്റവും വലിയ ചാമ്പ്യൻഷിപ്പായ മിസ്റ്റർ ഒളിമ്പിയ  പട്ടം എട്ടു തവണ നേടിയ താരമാണ്  റോണി കോൾമാൻ. എട്ടുതവണ മിസ്റ്റർ ഒളിമ്പിയ പട്ടം നേടിയതിനൊപ്പം 26 ഐഎഫ്എഫ്ബി പ്രൊഫഷണൽ ടൈറ്റിലുകളും റോണി കോൾമാൻ നേടിയിട്ടുണ്ട്. ലോകത്ത് മറ്റൊരു ബോഡി ബിൽഡർക്കും അവകാശപ്പെടാനാവാത്ത നേട്ടമാണത്. ലോകത്തെ ഏറ്റവും മികച്ച രണ്ടു ബോഡി ബിൽഡർമാരിൽ ഒരാളായാണ് അദ്ദേഹത്തെ കാണുന്നത്.  ഹോളിവുഡ് താരവും കാലിഫോർണിയ ഗവർണറുമായ അർണോൾഡ് ഷ്വാർസെനെഗർ  ആണ് മറ്റൊരാൾ.

പക്ഷെ ഇന്ന് അദ്ദേഹം ഓരോ നിമിഷവും കഴിച്ചുകൂട്ടുന്നത് കൊടിയ വേദനയിലാണ്. ദേവൻമാരെക്കാളും ശക്തനെന്ന് ലോകം വിശേഷിപ്പിച്ച ദി കിംഗ് ഇന്ന് എഴുന്നേൽക്കാനാവാതെ ചക്രകേസേരയിലാണ്  ജീവിതം തള്ളിനീക്കുന്നത്. നൂറ്റി അൻപത് കിലോയോളം ഭാരമുള്ള ഈ മുൻ പോലീസ് ഉദ്യോഗസഥൻ ഈ നിലയിലാകാൻ കാരണം  അമിതമായ ഭാരം ഉയർത്തിയുള്ള പരിശീലനവും അതോടൊപ്പം ശസ്ത്രക്രിയകളിലെ പിഴവുകളുമാണെന്ന് പറയപ്പെടുന്നു. ഒരു സമയത്ത് നാന്നൂറ് കിലോയോളം ഉയർത്തി ഡെഡ് ലിഫ്റ്റ് പരിശീലനം നടത്തിയിരുന്ന റോണി കോൾമാൻ ഇന്ന് സ്വന്തം കാലുകളിലെ പേശികൾ ഫിസിയോ തെറാപ്പി ചെയ്യുന്നതുകൊണ്ട് മാത്രം  ക്ഷയിച്ച് പോകാതിരിക്കുന്ന അവസ്ഥയിലാണ്.

Stories you may like

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യ ; പുടിനും ഷി ജിൻപിംഗും സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

‘രാവിലെ എഴുന്നേറ്റാൽ ഒന്ന് അനങ്ങി തുടങ്ങുവാൻ പോലും മിനിറ്റുകൾ എടുക്കും എനിക്കിപ്പോൾ , എനിക്കത് ശീലമായി കഴിഞ്ഞു’, റോണി പറയുന്നു. 1964 ൽ അമേരിക്കയിലെ ലൂയീസിയാനയിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച റോണി അക്കൌണ്ടൻസിയിൽ ബിരുദം നേടിയ ശേഷം കുറച്ചു നാൾ  ഡോമിനോസ് പിസ കടയിലാണ് ജോലി നോക്കിയത്. ”ദരിദ്രരായിരുന്ന ഞങ്ങൾക്ക് ആ കടയിൽ നിന്ന്  ഷിഫ്റ്റിൻറെ അവസാനം ലഭിക്കുന്ന സൌജന്യ പിസ  വലിയ ആർഭാടമായിരുന്നു ‘, റോണി പറയുന്നു .

പിന്നീട്  ടെക്സാസ് പോലീസിൽ  ജോലി നേടിയ റോണി  പോലീസ് ഉദ്യോഗസ്ഥനായിരിക്കെയാണ് ശരീര സൌന്ദര്യ മത്സരമാണ് തൻറെ തട്ടകം എന്ന് മനസ്സിലാക്കുന്നത്. കൂടെ ഉണ്ടായിരുന്ന ചില ഉദ്യോഗസ്ഥർ റോണിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ് നിർബ്ബന്ധിച്ച് അവിടെ ഉണ്ടായിരുന്ന മെട്രോഫ്ലെക്സ് ജിമ്മിലേക്ക് അദ്ദേഹത്തെ പറഞ്ഞയക്കുകയായിരുന്നു. റോണിയുടെ കഴിവ് തിരിച്ചറിഞ്ഞ ജിം ഉടമസ്ഥർ അദ്ദേഹത്തിന് ജിമ്മിൽ  ആജീവനാന്ത സൌജന്യ അംഗത്വം നൽകാൻ തീരുമാനിച്ചു.

വിവിധ മത്സരങ്ങളിൽ പങ്കെടുത്ത അദ്ദേഹം 1990 ൽ മിസ്റ്റർ ടെക്സസ്  ബോഡി ബിൽഡിംഗ് ചാമ്പ്യനായി. 1995ൽ  കാനഡ പ്രോകപ്പ് ചാമ്പ്യനായി. സാധാരണ ശരീര സൌന്ദര്യ മത്സര്യാർത്ഥികളെ പോലെ മസിലുകളുടെ മിഴിവിലും മുഴപ്പിലുമല്ല റോണി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.  ശരീര  ശക്തി വർദ്ധിപ്പിക്കാനും കൂടി ശ്രമിച്ചിരുന്ന അദ്ദേഹം  വിവിധ ഭാരധ്വഹന മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിരുന്നു. 1998 മുതൽ 2005 വരെ എട്ടുകൊല്ലം അദ്ദേഹം മിസ്റ്റർ ഒളിമ്പിയ സ്ഥാനം നിലനിർത്തി.

വളരെ ചെറുപ്പം മുതലെ നട്ടെല്ലിൻറെ ഡിസ്ക് തകരാർ ഉണ്ടായിരുന്ന അദ്ദേഹം ആ വേദനകൾ കടിച്ചമർത്തിയാണ്  ഇത്രയും പരിശീലനം നടത്തി മത്സരങ്ങളിലെല്ലാം മുന്നിലെത്തിയത്. ഡിസ്ക് തകരാർ മൂലമുള്ള വേദന അധികമായപ്പോൾ അദ്ദേഹം  ശസ്ത്രക്രിയ നടത്തി അത് പരിഹരിക്കുവാൻ തീരുമാനിച്ചു. അവിടെയാണ് എല്ലാം പിഴയ്ക്കുന്നത്. ശസ്ത്രക്രിയ നടത്തി നട്ടെല്ലിൽ സ്ഥാപിച്ച സ്ക്രൂ പൊട്ടുകയും എല്ലുകൾ പൊടിഞ്ഞു നുറുങ്ങുകയും ചെയ്തു. അതി ഭീകരമായ വേദനയിൽ വെറുതെ ഇരിക്കുവാൻ പോലും കഴിയാതെ  അതി ശക്തമായ വേദനാ സംഹാരികൾ കൊണ്ട് മാത്രം  പിന്നീട് ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടി വന്നു ബോഡി ബിൽഡിംഗിലെ ഈ രാജാവിന് . ശസ്ത്രക്രിയകളുടെ ഭാഗമായി നാഡീ ഞരമ്പുകളിൽ തകരാറുണ്ടാവുകയും കാലുകൾ മരവിച്ചു പോവുകയും ചെയ്തു.

”ഇരുപത് ദശലക്ഷം ഡോളർ തനിക്ക് ഈ ശസ്ത്രക്രിയകൾക്കായി ചിലവാക്കേണ്ടി വന്നു”, റോണി പറയുന്നു. ”എത്രയോ കാലമായി ഞാൻ കൊടിയ വേദനയിലാണ് ജീവിക്കുന്നത്.  എനിക്കിപ്പോൾ അതൊരു ശീലമായി കഴിഞ്ഞു. ഒന്നു മുതൽ പത്തുവരെയുള്ള വേദനാ  തീവ്രതയുടെ അളവുകോലിൽ മിക്കപ്പോഴും പത്തിനു മുകളിൽ പന്ത്രണ്ടോ, പതിമൂന്നോ ആണ് ഞാൻ അനുഭവിക്കുന്ന വേദനയുടെ തീവ്രത. മരുന്നുകൾ കഴിക്കുമ്പോൾ ചെറിയൊരു മാറ്റമുണ്ടാകും, അത്രമാത്രം” , റോണി പറയുന്നു.

ഇന്ന് കൂടുതൽ സമയവും ചക്രകസേരയിൽ തന്നെയാണ്  റോണി സഞ്ചരിക്കുന്നത്. ചിലപ്പോൾ ഊന്നുവടികളുടെ സഹായത്താൽ കുറച്ചുദൂരം സഞ്ചരിക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. മൂന്നും നാലും വയസ്സുകളുളള  സ്വന്തം കുഞ്ഞുങ്ങളുടെ കൂടെ പോലും നടന്നെത്താൻ അദ്ദേഹത്തിന് കഴിയാറില്ല.

”എൻറെ ജീവിതത്തിലെ തീരുമാനങ്ങളിൽ  ഒരു നിമിഷം പോലും എനിക്ക് പശ്ചാത്താപമില്ല. ശരീര സൌന്ദര്യ മത്സരം മഹത്തായ ഒരു കായിക ഇനമാണ്. ശസ്ത്രക്രിയകളിലെ പിഴവുകൾ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ എൻറെ ജീവിതം ഇന്ന് മറ്റൊന്നായിരുന്നേനെ” , പക്ഷെ ഏതു വെല്ലുവിളിയേയും നേരിടാനുള്ള  മാനസിക ശക്തി  കായിക പരിശീലനത്തിലൂടെ എനിക്ക് ലഭിച്ചിട്ടുണ്ടെന്ന് റോണി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

ശരീര സൌന്ദര്യ മത്സരവേദികളിലെ ഈ രാജാവ്  പരിമിതികളെ അതിജീവിച്ച് വീണ്ടും ഒരു ഫീനിക്സ് പക്ഷിയെപോലെ ഉയർത്തെഴുന്നേറ്റ്  വരുന്ന കാഴ്ചയും പ്രതീക്ഷിച്ചിരിപ്പാണ് അദ്ദേഹത്തിൻറെ ആരാധകർ. റോണിയുടെ മുഖത്തുള്ള നിശ്ചയദാർഢ്യം ആ പ്രതീക്ഷകൾ  അസ്ഥാനത്താകില്ല എന്നതിൻറെ തെളിവാണ്.( റോണി കോൾമാൻറെ ജീവിതം നെറ്റ് ഫ്ലിക്സിൽ റോണി ദി കിംഗ് എന്ന പേരിൽ ഡോക്യുമെൻററിയായി ലഭ്യമാണ്.)

Tags: body builderRonnie Coleman
Share1TweetSendShare

Latest stories from this section

പുടിന്‍ ആരോഗ്യവാന്‍; ഹൃദായാഘാതം വന്ന് തറയില്‍ വീണെന്നത് വ്യാജ വാര്‍ത്ത; പൊതു വേദിയില്‍ വന്നത് അപരനെന്ന കിംവദന്തി കേട്ടു അദ്ദേഹം പൊട്ടി ചിരിച്ചു: റഷ്യ

‘ചൈനയാണ് യഥാർത്ഥ ശത്രു!’: ചോർന്ന റഷ്യൻ രേഖകളിൽ വൻ ഞെട്ടൽ;  സൗഹൃദത്തിന് പിന്നിൽ ചതിയോ?

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

‘ഗാസയിൽ യുദ്ധം അവസാനിക്കുന്നു, ചരിത്രപരമായ പതനത്തിലേക്ക് ഹമാസ്!’; ആയുധങ്ങൾ ഉപേക്ഷിക്കാൻ സന്നദ്ധത അറിയിച്ചു, ട്രംപിന്റെ സമാധാന പദ്ധതിക്ക് പച്ചക്കൊടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

പാകിസ്താൻ്റെ നെഞ്ചിൽ തീ കോരിയിട്ട് സ്വന്തം ജനങ്ങൾ’: പീഡന പരമ്പരകൾക്ക് എതിരെയുള്ള പ്രതിഷേധ തരംഗം ഇസ്ലാമാബാദിലേക്കും, റാവൽപിണ്ഡി ഞെട്ടലിൽ!

പാകിസ്താൻ്റെ നെഞ്ചിൽ തീ കോരിയിട്ട് സ്വന്തം ജനങ്ങൾ’: പീഡന പരമ്പരകൾക്ക് എതിരെയുള്ള പ്രതിഷേധ തരംഗം ഇസ്ലാമാബാദിലേക്കും, റാവൽപിണ്ഡി ഞെട്ടലിൽ!

Discussion about this post

Latest News

അധിക്ഷേപവും വെറുപ്പിന്റെ ഭാഷയും ഒന്നിനും പരിഹാരമല്ല ; വഴിതെറ്റിയവരെ തിരുത്തി നേർവഴിക്ക് നയിക്കാൻ ശ്രമിക്കണമെന്ന് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ

അധിക്ഷേപവും വെറുപ്പിന്റെ ഭാഷയും ഒന്നിനും പരിഹാരമല്ല ; വഴിതെറ്റിയവരെ തിരുത്തി നേർവഴിക്ക് നയിക്കാൻ ശ്രമിക്കണമെന്ന് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ; ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ

ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ; ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ

ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യ ; പുടിനും ഷി ജിൻപിംഗും സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യ ; പുടിനും ഷി ജിൻപിംഗും സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

പിഎം-കിസാൻ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ; 3.15 ലക്ഷം കോടി രൂപ വകയിരുത്തി കേന്ദ്ര മന്ത്രിസഭായോഗം

പിഎം-കിസാൻ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ; 3.15 ലക്ഷം കോടി രൂപ വകയിരുത്തി കേന്ദ്ര മന്ത്രിസഭായോഗം

പുടിന്‍ ആരോഗ്യവാന്‍; ഹൃദായാഘാതം വന്ന് തറയില്‍ വീണെന്നത് വ്യാജ വാര്‍ത്ത; പൊതു വേദിയില്‍ വന്നത് അപരനെന്ന കിംവദന്തി കേട്ടു അദ്ദേഹം പൊട്ടി ചിരിച്ചു: റഷ്യ

‘ചൈനയാണ് യഥാർത്ഥ ശത്രു!’: ചോർന്ന റഷ്യൻ രേഖകളിൽ വൻ ഞെട്ടൽ;  സൗഹൃദത്തിന് പിന്നിൽ ചതിയോ?

‘മൈനസ് 42 ഡിഗ്രി തണുപ്പിലും എഞ്ചിൻ നിശ്ചലമാകില്ല!’: കരസേനയ്ക്ക് കരുത്തായി തദ്ദേശീയ ‘എക്സ്ട്രീം വെതർ ഗ്രേഡ് ഡിസൽ’; ഫ്ലാഗ് ഓഫ് ചെയ്ത് ആർമി ചീഫ്

‘മൈനസ് 42 ഡിഗ്രി തണുപ്പിലും എഞ്ചിൻ നിശ്ചലമാകില്ല!’: കരസേനയ്ക്ക് കരുത്തായി തദ്ദേശീയ ‘എക്സ്ട്രീം വെതർ ഗ്രേഡ് ഡിസൽ’; ഫ്ലാഗ് ഓഫ് ചെയ്ത് ആർമി ചീഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies