Thursday, March 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

എട്ടു തവണ മിസ്റ്റർ ഒളിമ്പ്യൻ, അർണോൾഡ്  ഷ്വാർസെനെഗർനൊപ്പം ശരീര സൌന്ദര്യ മത്സരങ്ങളിൽ ആദരിക്കപ്പെട്ട റോണി കോൾമാൻറെ ജീവിതം  ഇന്ന് എഴുന്നേൽക്കാൻ പോലും ആകാതെ ചക്രകസേരയിൽ

by Brave India Desk
Jul 6, 2022, 04:53 pm IST
in International, Sports
Share on FacebookTweetWhatsAppTelegram

ശരീര മത്സര സൌന്ദര്യ മത്സര വേദികളിൽ ലോകത്തെ ഏറ്റവും വലിയ  ചാമ്പ്യൻമാരിൽ ഒരാളാണ് ദി കിംഗ് എന്ന് വിളിപ്പേരുള്ള റോണി ഡീൻ കോൾമാൻ. ബോഡി ബിൽഡിംഗ് മത്സരവേദികളിലെ ഏറ്റവും വലിയ ചാമ്പ്യൻഷിപ്പായ മിസ്റ്റർ ഒളിമ്പിയ  പട്ടം എട്ടു തവണ നേടിയ താരമാണ്  റോണി കോൾമാൻ. എട്ടുതവണ മിസ്റ്റർ ഒളിമ്പിയ പട്ടം നേടിയതിനൊപ്പം 26 ഐഎഫ്എഫ്ബി പ്രൊഫഷണൽ ടൈറ്റിലുകളും റോണി കോൾമാൻ നേടിയിട്ടുണ്ട്. ലോകത്ത് മറ്റൊരു ബോഡി ബിൽഡർക്കും അവകാശപ്പെടാനാവാത്ത നേട്ടമാണത്. ലോകത്തെ ഏറ്റവും മികച്ച രണ്ടു ബോഡി ബിൽഡർമാരിൽ ഒരാളായാണ് അദ്ദേഹത്തെ കാണുന്നത്.  ഹോളിവുഡ് താരവും കാലിഫോർണിയ ഗവർണറുമായ അർണോൾഡ് ഷ്വാർസെനെഗർ  ആണ് മറ്റൊരാൾ.

പക്ഷെ ഇന്ന് അദ്ദേഹം ഓരോ നിമിഷവും കഴിച്ചുകൂട്ടുന്നത് കൊടിയ വേദനയിലാണ്. ദേവൻമാരെക്കാളും ശക്തനെന്ന് ലോകം വിശേഷിപ്പിച്ച ദി കിംഗ് ഇന്ന് എഴുന്നേൽക്കാനാവാതെ ചക്രകേസേരയിലാണ്  ജീവിതം തള്ളിനീക്കുന്നത്. നൂറ്റി അൻപത് കിലോയോളം ഭാരമുള്ള ഈ മുൻ പോലീസ് ഉദ്യോഗസഥൻ ഈ നിലയിലാകാൻ കാരണം  അമിതമായ ഭാരം ഉയർത്തിയുള്ള പരിശീലനവും അതോടൊപ്പം ശസ്ത്രക്രിയകളിലെ പിഴവുകളുമാണെന്ന് പറയപ്പെടുന്നു. ഒരു സമയത്ത് നാന്നൂറ് കിലോയോളം ഉയർത്തി ഡെഡ് ലിഫ്റ്റ് പരിശീലനം നടത്തിയിരുന്ന റോണി കോൾമാൻ ഇന്ന് സ്വന്തം കാലുകളിലെ പേശികൾ ഫിസിയോ തെറാപ്പി ചെയ്യുന്നതുകൊണ്ട് മാത്രം  ക്ഷയിച്ച് പോകാതിരിക്കുന്ന അവസ്ഥയിലാണ്.

Stories you may like

ഹോർമുസ് കടലിടുക്കിലെ ഉപരോധം; ഇറാനുമായി ചർച്ച നടത്തി ഇന്ത്യ; ഊർജ്ജ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് ജയശങ്കർ

യുദ്ധഭീതിയെ അതിജീവിച്ച് ‘ഷെൻലോങ്’; ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ എണ്ണക്കപ്പൽ! സൗദിയിൽ നിന്ന് കൊണ്ടുവന്നത് ഒന്നര ലക്ഷത്തോളം ടൺ ക്രൂഡ് ഓയിൽ

‘രാവിലെ എഴുന്നേറ്റാൽ ഒന്ന് അനങ്ങി തുടങ്ങുവാൻ പോലും മിനിറ്റുകൾ എടുക്കും എനിക്കിപ്പോൾ , എനിക്കത് ശീലമായി കഴിഞ്ഞു’, റോണി പറയുന്നു. 1964 ൽ അമേരിക്കയിലെ ലൂയീസിയാനയിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച റോണി അക്കൌണ്ടൻസിയിൽ ബിരുദം നേടിയ ശേഷം കുറച്ചു നാൾ  ഡോമിനോസ് പിസ കടയിലാണ് ജോലി നോക്കിയത്. ”ദരിദ്രരായിരുന്ന ഞങ്ങൾക്ക് ആ കടയിൽ നിന്ന്  ഷിഫ്റ്റിൻറെ അവസാനം ലഭിക്കുന്ന സൌജന്യ പിസ  വലിയ ആർഭാടമായിരുന്നു ‘, റോണി പറയുന്നു .

പിന്നീട്  ടെക്സാസ് പോലീസിൽ  ജോലി നേടിയ റോണി  പോലീസ് ഉദ്യോഗസ്ഥനായിരിക്കെയാണ് ശരീര സൌന്ദര്യ മത്സരമാണ് തൻറെ തട്ടകം എന്ന് മനസ്സിലാക്കുന്നത്. കൂടെ ഉണ്ടായിരുന്ന ചില ഉദ്യോഗസ്ഥർ റോണിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ് നിർബ്ബന്ധിച്ച് അവിടെ ഉണ്ടായിരുന്ന മെട്രോഫ്ലെക്സ് ജിമ്മിലേക്ക് അദ്ദേഹത്തെ പറഞ്ഞയക്കുകയായിരുന്നു. റോണിയുടെ കഴിവ് തിരിച്ചറിഞ്ഞ ജിം ഉടമസ്ഥർ അദ്ദേഹത്തിന് ജിമ്മിൽ  ആജീവനാന്ത സൌജന്യ അംഗത്വം നൽകാൻ തീരുമാനിച്ചു.

വിവിധ മത്സരങ്ങളിൽ പങ്കെടുത്ത അദ്ദേഹം 1990 ൽ മിസ്റ്റർ ടെക്സസ്  ബോഡി ബിൽഡിംഗ് ചാമ്പ്യനായി. 1995ൽ  കാനഡ പ്രോകപ്പ് ചാമ്പ്യനായി. സാധാരണ ശരീര സൌന്ദര്യ മത്സര്യാർത്ഥികളെ പോലെ മസിലുകളുടെ മിഴിവിലും മുഴപ്പിലുമല്ല റോണി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.  ശരീര  ശക്തി വർദ്ധിപ്പിക്കാനും കൂടി ശ്രമിച്ചിരുന്ന അദ്ദേഹം  വിവിധ ഭാരധ്വഹന മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിരുന്നു. 1998 മുതൽ 2005 വരെ എട്ടുകൊല്ലം അദ്ദേഹം മിസ്റ്റർ ഒളിമ്പിയ സ്ഥാനം നിലനിർത്തി.

വളരെ ചെറുപ്പം മുതലെ നട്ടെല്ലിൻറെ ഡിസ്ക് തകരാർ ഉണ്ടായിരുന്ന അദ്ദേഹം ആ വേദനകൾ കടിച്ചമർത്തിയാണ്  ഇത്രയും പരിശീലനം നടത്തി മത്സരങ്ങളിലെല്ലാം മുന്നിലെത്തിയത്. ഡിസ്ക് തകരാർ മൂലമുള്ള വേദന അധികമായപ്പോൾ അദ്ദേഹം  ശസ്ത്രക്രിയ നടത്തി അത് പരിഹരിക്കുവാൻ തീരുമാനിച്ചു. അവിടെയാണ് എല്ലാം പിഴയ്ക്കുന്നത്. ശസ്ത്രക്രിയ നടത്തി നട്ടെല്ലിൽ സ്ഥാപിച്ച സ്ക്രൂ പൊട്ടുകയും എല്ലുകൾ പൊടിഞ്ഞു നുറുങ്ങുകയും ചെയ്തു. അതി ഭീകരമായ വേദനയിൽ വെറുതെ ഇരിക്കുവാൻ പോലും കഴിയാതെ  അതി ശക്തമായ വേദനാ സംഹാരികൾ കൊണ്ട് മാത്രം  പിന്നീട് ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടി വന്നു ബോഡി ബിൽഡിംഗിലെ ഈ രാജാവിന് . ശസ്ത്രക്രിയകളുടെ ഭാഗമായി നാഡീ ഞരമ്പുകളിൽ തകരാറുണ്ടാവുകയും കാലുകൾ മരവിച്ചു പോവുകയും ചെയ്തു.

”ഇരുപത് ദശലക്ഷം ഡോളർ തനിക്ക് ഈ ശസ്ത്രക്രിയകൾക്കായി ചിലവാക്കേണ്ടി വന്നു”, റോണി പറയുന്നു. ”എത്രയോ കാലമായി ഞാൻ കൊടിയ വേദനയിലാണ് ജീവിക്കുന്നത്.  എനിക്കിപ്പോൾ അതൊരു ശീലമായി കഴിഞ്ഞു. ഒന്നു മുതൽ പത്തുവരെയുള്ള വേദനാ  തീവ്രതയുടെ അളവുകോലിൽ മിക്കപ്പോഴും പത്തിനു മുകളിൽ പന്ത്രണ്ടോ, പതിമൂന്നോ ആണ് ഞാൻ അനുഭവിക്കുന്ന വേദനയുടെ തീവ്രത. മരുന്നുകൾ കഴിക്കുമ്പോൾ ചെറിയൊരു മാറ്റമുണ്ടാകും, അത്രമാത്രം” , റോണി പറയുന്നു.

ഇന്ന് കൂടുതൽ സമയവും ചക്രകസേരയിൽ തന്നെയാണ്  റോണി സഞ്ചരിക്കുന്നത്. ചിലപ്പോൾ ഊന്നുവടികളുടെ സഹായത്താൽ കുറച്ചുദൂരം സഞ്ചരിക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. മൂന്നും നാലും വയസ്സുകളുളള  സ്വന്തം കുഞ്ഞുങ്ങളുടെ കൂടെ പോലും നടന്നെത്താൻ അദ്ദേഹത്തിന് കഴിയാറില്ല.

”എൻറെ ജീവിതത്തിലെ തീരുമാനങ്ങളിൽ  ഒരു നിമിഷം പോലും എനിക്ക് പശ്ചാത്താപമില്ല. ശരീര സൌന്ദര്യ മത്സരം മഹത്തായ ഒരു കായിക ഇനമാണ്. ശസ്ത്രക്രിയകളിലെ പിഴവുകൾ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ എൻറെ ജീവിതം ഇന്ന് മറ്റൊന്നായിരുന്നേനെ” , പക്ഷെ ഏതു വെല്ലുവിളിയേയും നേരിടാനുള്ള  മാനസിക ശക്തി  കായിക പരിശീലനത്തിലൂടെ എനിക്ക് ലഭിച്ചിട്ടുണ്ടെന്ന് റോണി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

ശരീര സൌന്ദര്യ മത്സരവേദികളിലെ ഈ രാജാവ്  പരിമിതികളെ അതിജീവിച്ച് വീണ്ടും ഒരു ഫീനിക്സ് പക്ഷിയെപോലെ ഉയർത്തെഴുന്നേറ്റ്  വരുന്ന കാഴ്ചയും പ്രതീക്ഷിച്ചിരിപ്പാണ് അദ്ദേഹത്തിൻറെ ആരാധകർ. റോണിയുടെ മുഖത്തുള്ള നിശ്ചയദാർഢ്യം ആ പ്രതീക്ഷകൾ  അസ്ഥാനത്താകില്ല എന്നതിൻറെ തെളിവാണ്.( റോണി കോൾമാൻറെ ജീവിതം നെറ്റ് ഫ്ലിക്സിൽ റോണി ദി കിംഗ് എന്ന പേരിൽ ഡോക്യുമെൻററിയായി ലഭ്യമാണ്.)

Tags: body builderRonnie Coleman
Share1TweetSendShare

Latest stories from this section

ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ കപ്പൽ മുംബൈ തീരത്ത് എത്തി ; എണ്ണ ടാങ്കർ കപ്പലിൽ ഉള്ളത് സൗദി അറേബ്യയിൽ നിന്നുള്ള 135,335 മെട്രിക് ടൺ ക്രൂഡ് ഓയിൽ

ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ കപ്പൽ മുംബൈ തീരത്ത് എത്തി ; എണ്ണ ടാങ്കർ കപ്പലിൽ ഉള്ളത് സൗദി അറേബ്യയിൽ നിന്നുള്ള 135,335 മെട്രിക് ടൺ ക്രൂഡ് ഓയിൽ

ഒമാൻ ലക്ഷ്യമിട്ട് വീണ്ടും ആക്രമണവുമായി ഇറാൻ ; സലാല തുറമുഖത്ത് എണ്ണ ടാങ്കറുകൾക്ക് നേരെ ഡ്രോൺ ആക്രമണം

ഒമാൻ ലക്ഷ്യമിട്ട് വീണ്ടും ആക്രമണവുമായി ഇറാൻ ; സലാല തുറമുഖത്ത് എണ്ണ ടാങ്കറുകൾക്ക് നേരെ ഡ്രോൺ ആക്രമണം

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

പാകിസ്താനിൽ വീടിനുമുകളിൽ മോർട്ടാർ ഷെൽ പതിച്ച് ഒരു കുടുംബത്തിലെ 5 പേർ കൊല്ലപ്പെട്ടു; അതിർത്തിയിൽ ‘ഓപ്പറേഷൻ ഗസബ്’ കടുക്കുന്നു; 

പാകിസ്താനെ കൈവിട്ട് അമേരിക്ക; പെഷവാറിലെ കോൺസുലേറ്റ് പൂട്ടുന്നു; അഫ്ഗാൻ അതിർത്തിയിലെ തന്ത്രപ്രധാന കേന്ദ്രം ഇനി ചരിത്രം! 

പാകിസ്താനെ കൈവിട്ട് അമേരിക്ക; പെഷവാറിലെ കോൺസുലേറ്റ് പൂട്ടുന്നു; അഫ്ഗാൻ അതിർത്തിയിലെ തന്ത്രപ്രധാന കേന്ദ്രം ഇനി ചരിത്രം! 

Discussion about this post

Latest News

രാജ്യത്ത് ഇന്ധനക്ഷാമമെന്ന പ്രചാരണം പച്ചക്കള്ളം; ഭാരതത്തിന്റെ പക്കൽ ആവശ്യത്തിന് സ്റ്റോക്കുണ്ട്; ജനങ്ങൾ ഭയപ്പെടേണ്ടെന്ന് ഹർദീപ് സിംഗ് പുരി

രാജ്യത്ത് ഇന്ധനക്ഷാമമെന്ന പ്രചാരണം പച്ചക്കള്ളം; ഭാരതത്തിന്റെ പക്കൽ ആവശ്യത്തിന് സ്റ്റോക്കുണ്ട്; ജനങ്ങൾ ഭയപ്പെടേണ്ടെന്ന് ഹർദീപ് സിംഗ് പുരി

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

കഥയുണ്ടാക്കി ആരെയും പറ്റിക്കാമെന്ന് കരുതേണ്ട; താലിബാൻ വിഷയത്തിൽ ഇന്ത്യയെ പഴിചാരുന്ന പാക് ഇരവാദത്തിന് കരണത്തടിച്ച് വിദേശകാര്യ മന്ത്രാലയം

കഥയുണ്ടാക്കി ആരെയും പറ്റിക്കാമെന്ന് കരുതേണ്ട; താലിബാൻ വിഷയത്തിൽ ഇന്ത്യയെ പഴിചാരുന്ന പാക് ഇരവാദത്തിന് കരണത്തടിച്ച് വിദേശകാര്യ മന്ത്രാലയം

ട്രെയിൻ യാത്രക്കാർക്ക് ലോട്ടറി; കോയമ്പത്തൂരിലേക്ക് പുത്തൻ അമൃത് ഭാരത് എക്സ്പ്രസ് വരുന്നു; 4 സംസ്ഥാനങ്ങൾ, 2,800 കിലോമീറ്റർ യാത്ര, 50 മണിക്കൂർ

ട്രെയിൻ യാത്രക്കാർക്ക് ലോട്ടറി; കോയമ്പത്തൂരിലേക്ക് പുത്തൻ അമൃത് ഭാരത് എക്സ്പ്രസ് വരുന്നു; 4 സംസ്ഥാനങ്ങൾ, 2,800 കിലോമീറ്റർ യാത്ര, 50 മണിക്കൂർ

ജോലിയല്ല, ‘അമ്മൂമ്മ സ്റ്റൈൽ’ വിനോദങ്ങളാണ് ഇഷ്ടം; ലാപ്ടോപ്പ് മാറ്റിവെച്ച് തുന്നലിലും കളിമൺ നിർമ്മാണത്തിലും സമാധാനം കണ്ടെത്തി യുവത്വം

ജോലിയല്ല, ‘അമ്മൂമ്മ സ്റ്റൈൽ’ വിനോദങ്ങളാണ് ഇഷ്ടം; ലാപ്ടോപ്പ് മാറ്റിവെച്ച് തുന്നലിലും കളിമൺ നിർമ്മാണത്തിലും സമാധാനം കണ്ടെത്തി യുവത്വം

ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കി മോദി സർക്കാർ; ടെഹ്‌റാനിലെ എംബസി നേരിട്ട് ഇടപെടുന്നു; മടക്കയാത്രയ്ക്ക് എല്ലാ സഹായവും

ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കി മോദി സർക്കാർ; ടെഹ്‌റാനിലെ എംബസി നേരിട്ട് ഇടപെടുന്നു; മടക്കയാത്രയ്ക്ക് എല്ലാ സഹായവും

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

ഹോർമുസ് കടലിടുക്കിലെ ഉപരോധം; ഇറാനുമായി ചർച്ച നടത്തി ഇന്ത്യ; ഊർജ്ജ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് ജയശങ്കർ

12 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 58-കാരന് 20 വർഷം കഠിനതടവ്; മൂവാറ്റുപുഴ പോക്‌സോ കോടതിയുടെ വിധി

12 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 58-കാരന് 20 വർഷം കഠിനതടവ്; മൂവാറ്റുപുഴ പോക്‌സോ കോടതിയുടെ വിധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies