Friday, April 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

എട്ടു തവണ മിസ്റ്റർ ഒളിമ്പ്യൻ, അർണോൾഡ്  ഷ്വാർസെനെഗർനൊപ്പം ശരീര സൌന്ദര്യ മത്സരങ്ങളിൽ ആദരിക്കപ്പെട്ട റോണി കോൾമാൻറെ ജീവിതം  ഇന്ന് എഴുന്നേൽക്കാൻ പോലും ആകാതെ ചക്രകസേരയിൽ

by Brave India Desk
Jul 6, 2022, 04:53 pm IST
in International, Sports
Share on FacebookTweetWhatsAppTelegram

ശരീര മത്സര സൌന്ദര്യ മത്സര വേദികളിൽ ലോകത്തെ ഏറ്റവും വലിയ  ചാമ്പ്യൻമാരിൽ ഒരാളാണ് ദി കിംഗ് എന്ന് വിളിപ്പേരുള്ള റോണി ഡീൻ കോൾമാൻ. ബോഡി ബിൽഡിംഗ് മത്സരവേദികളിലെ ഏറ്റവും വലിയ ചാമ്പ്യൻഷിപ്പായ മിസ്റ്റർ ഒളിമ്പിയ  പട്ടം എട്ടു തവണ നേടിയ താരമാണ്  റോണി കോൾമാൻ. എട്ടുതവണ മിസ്റ്റർ ഒളിമ്പിയ പട്ടം നേടിയതിനൊപ്പം 26 ഐഎഫ്എഫ്ബി പ്രൊഫഷണൽ ടൈറ്റിലുകളും റോണി കോൾമാൻ നേടിയിട്ടുണ്ട്. ലോകത്ത് മറ്റൊരു ബോഡി ബിൽഡർക്കും അവകാശപ്പെടാനാവാത്ത നേട്ടമാണത്. ലോകത്തെ ഏറ്റവും മികച്ച രണ്ടു ബോഡി ബിൽഡർമാരിൽ ഒരാളായാണ് അദ്ദേഹത്തെ കാണുന്നത്.  ഹോളിവുഡ് താരവും കാലിഫോർണിയ ഗവർണറുമായ അർണോൾഡ് ഷ്വാർസെനെഗർ  ആണ് മറ്റൊരാൾ.

പക്ഷെ ഇന്ന് അദ്ദേഹം ഓരോ നിമിഷവും കഴിച്ചുകൂട്ടുന്നത് കൊടിയ വേദനയിലാണ്. ദേവൻമാരെക്കാളും ശക്തനെന്ന് ലോകം വിശേഷിപ്പിച്ച ദി കിംഗ് ഇന്ന് എഴുന്നേൽക്കാനാവാതെ ചക്രകേസേരയിലാണ്  ജീവിതം തള്ളിനീക്കുന്നത്. നൂറ്റി അൻപത് കിലോയോളം ഭാരമുള്ള ഈ മുൻ പോലീസ് ഉദ്യോഗസഥൻ ഈ നിലയിലാകാൻ കാരണം  അമിതമായ ഭാരം ഉയർത്തിയുള്ള പരിശീലനവും അതോടൊപ്പം ശസ്ത്രക്രിയകളിലെ പിഴവുകളുമാണെന്ന് പറയപ്പെടുന്നു. ഒരു സമയത്ത് നാന്നൂറ് കിലോയോളം ഉയർത്തി ഡെഡ് ലിഫ്റ്റ് പരിശീലനം നടത്തിയിരുന്ന റോണി കോൾമാൻ ഇന്ന് സ്വന്തം കാലുകളിലെ പേശികൾ ഫിസിയോ തെറാപ്പി ചെയ്യുന്നതുകൊണ്ട് മാത്രം  ക്ഷയിച്ച് പോകാതിരിക്കുന്ന അവസ്ഥയിലാണ്.

Stories you may like

ഹാർദിക് മാത്രമല്ല, എല്ലാവരും പരാജയമാണ്; നായകനെ സംരക്ഷിച്ച് മഹേള; മുംബൈ ഇന്ത്യൻസിൽ ഇനി അഴിച്ചുപണി?

പന്തെടുത്താൽ തല്ല്, ബാറ്റ് എടുത്താൽ ഔട്ട്; ഹാർദിക് പാണ്ഡ്യ മുംബൈയുടെ നായകനോ അതോ ശാപമോ? വീണ്ടും എയറിലായി മുംബൈ നായകൻ

‘രാവിലെ എഴുന്നേറ്റാൽ ഒന്ന് അനങ്ങി തുടങ്ങുവാൻ പോലും മിനിറ്റുകൾ എടുക്കും എനിക്കിപ്പോൾ , എനിക്കത് ശീലമായി കഴിഞ്ഞു’, റോണി പറയുന്നു. 1964 ൽ അമേരിക്കയിലെ ലൂയീസിയാനയിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച റോണി അക്കൌണ്ടൻസിയിൽ ബിരുദം നേടിയ ശേഷം കുറച്ചു നാൾ  ഡോമിനോസ് പിസ കടയിലാണ് ജോലി നോക്കിയത്. ”ദരിദ്രരായിരുന്ന ഞങ്ങൾക്ക് ആ കടയിൽ നിന്ന്  ഷിഫ്റ്റിൻറെ അവസാനം ലഭിക്കുന്ന സൌജന്യ പിസ  വലിയ ആർഭാടമായിരുന്നു ‘, റോണി പറയുന്നു .

പിന്നീട്  ടെക്സാസ് പോലീസിൽ  ജോലി നേടിയ റോണി  പോലീസ് ഉദ്യോഗസ്ഥനായിരിക്കെയാണ് ശരീര സൌന്ദര്യ മത്സരമാണ് തൻറെ തട്ടകം എന്ന് മനസ്സിലാക്കുന്നത്. കൂടെ ഉണ്ടായിരുന്ന ചില ഉദ്യോഗസ്ഥർ റോണിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ് നിർബ്ബന്ധിച്ച് അവിടെ ഉണ്ടായിരുന്ന മെട്രോഫ്ലെക്സ് ജിമ്മിലേക്ക് അദ്ദേഹത്തെ പറഞ്ഞയക്കുകയായിരുന്നു. റോണിയുടെ കഴിവ് തിരിച്ചറിഞ്ഞ ജിം ഉടമസ്ഥർ അദ്ദേഹത്തിന് ജിമ്മിൽ  ആജീവനാന്ത സൌജന്യ അംഗത്വം നൽകാൻ തീരുമാനിച്ചു.

വിവിധ മത്സരങ്ങളിൽ പങ്കെടുത്ത അദ്ദേഹം 1990 ൽ മിസ്റ്റർ ടെക്സസ്  ബോഡി ബിൽഡിംഗ് ചാമ്പ്യനായി. 1995ൽ  കാനഡ പ്രോകപ്പ് ചാമ്പ്യനായി. സാധാരണ ശരീര സൌന്ദര്യ മത്സര്യാർത്ഥികളെ പോലെ മസിലുകളുടെ മിഴിവിലും മുഴപ്പിലുമല്ല റോണി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.  ശരീര  ശക്തി വർദ്ധിപ്പിക്കാനും കൂടി ശ്രമിച്ചിരുന്ന അദ്ദേഹം  വിവിധ ഭാരധ്വഹന മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിരുന്നു. 1998 മുതൽ 2005 വരെ എട്ടുകൊല്ലം അദ്ദേഹം മിസ്റ്റർ ഒളിമ്പിയ സ്ഥാനം നിലനിർത്തി.

വളരെ ചെറുപ്പം മുതലെ നട്ടെല്ലിൻറെ ഡിസ്ക് തകരാർ ഉണ്ടായിരുന്ന അദ്ദേഹം ആ വേദനകൾ കടിച്ചമർത്തിയാണ്  ഇത്രയും പരിശീലനം നടത്തി മത്സരങ്ങളിലെല്ലാം മുന്നിലെത്തിയത്. ഡിസ്ക് തകരാർ മൂലമുള്ള വേദന അധികമായപ്പോൾ അദ്ദേഹം  ശസ്ത്രക്രിയ നടത്തി അത് പരിഹരിക്കുവാൻ തീരുമാനിച്ചു. അവിടെയാണ് എല്ലാം പിഴയ്ക്കുന്നത്. ശസ്ത്രക്രിയ നടത്തി നട്ടെല്ലിൽ സ്ഥാപിച്ച സ്ക്രൂ പൊട്ടുകയും എല്ലുകൾ പൊടിഞ്ഞു നുറുങ്ങുകയും ചെയ്തു. അതി ഭീകരമായ വേദനയിൽ വെറുതെ ഇരിക്കുവാൻ പോലും കഴിയാതെ  അതി ശക്തമായ വേദനാ സംഹാരികൾ കൊണ്ട് മാത്രം  പിന്നീട് ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടി വന്നു ബോഡി ബിൽഡിംഗിലെ ഈ രാജാവിന് . ശസ്ത്രക്രിയകളുടെ ഭാഗമായി നാഡീ ഞരമ്പുകളിൽ തകരാറുണ്ടാവുകയും കാലുകൾ മരവിച്ചു പോവുകയും ചെയ്തു.

”ഇരുപത് ദശലക്ഷം ഡോളർ തനിക്ക് ഈ ശസ്ത്രക്രിയകൾക്കായി ചിലവാക്കേണ്ടി വന്നു”, റോണി പറയുന്നു. ”എത്രയോ കാലമായി ഞാൻ കൊടിയ വേദനയിലാണ് ജീവിക്കുന്നത്.  എനിക്കിപ്പോൾ അതൊരു ശീലമായി കഴിഞ്ഞു. ഒന്നു മുതൽ പത്തുവരെയുള്ള വേദനാ  തീവ്രതയുടെ അളവുകോലിൽ മിക്കപ്പോഴും പത്തിനു മുകളിൽ പന്ത്രണ്ടോ, പതിമൂന്നോ ആണ് ഞാൻ അനുഭവിക്കുന്ന വേദനയുടെ തീവ്രത. മരുന്നുകൾ കഴിക്കുമ്പോൾ ചെറിയൊരു മാറ്റമുണ്ടാകും, അത്രമാത്രം” , റോണി പറയുന്നു.

ഇന്ന് കൂടുതൽ സമയവും ചക്രകസേരയിൽ തന്നെയാണ്  റോണി സഞ്ചരിക്കുന്നത്. ചിലപ്പോൾ ഊന്നുവടികളുടെ സഹായത്താൽ കുറച്ചുദൂരം സഞ്ചരിക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. മൂന്നും നാലും വയസ്സുകളുളള  സ്വന്തം കുഞ്ഞുങ്ങളുടെ കൂടെ പോലും നടന്നെത്താൻ അദ്ദേഹത്തിന് കഴിയാറില്ല.

”എൻറെ ജീവിതത്തിലെ തീരുമാനങ്ങളിൽ  ഒരു നിമിഷം പോലും എനിക്ക് പശ്ചാത്താപമില്ല. ശരീര സൌന്ദര്യ മത്സരം മഹത്തായ ഒരു കായിക ഇനമാണ്. ശസ്ത്രക്രിയകളിലെ പിഴവുകൾ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ എൻറെ ജീവിതം ഇന്ന് മറ്റൊന്നായിരുന്നേനെ” , പക്ഷെ ഏതു വെല്ലുവിളിയേയും നേരിടാനുള്ള  മാനസിക ശക്തി  കായിക പരിശീലനത്തിലൂടെ എനിക്ക് ലഭിച്ചിട്ടുണ്ടെന്ന് റോണി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

ശരീര സൌന്ദര്യ മത്സരവേദികളിലെ ഈ രാജാവ്  പരിമിതികളെ അതിജീവിച്ച് വീണ്ടും ഒരു ഫീനിക്സ് പക്ഷിയെപോലെ ഉയർത്തെഴുന്നേറ്റ്  വരുന്ന കാഴ്ചയും പ്രതീക്ഷിച്ചിരിപ്പാണ് അദ്ദേഹത്തിൻറെ ആരാധകർ. റോണിയുടെ മുഖത്തുള്ള നിശ്ചയദാർഢ്യം ആ പ്രതീക്ഷകൾ  അസ്ഥാനത്താകില്ല എന്നതിൻറെ തെളിവാണ്.( റോണി കോൾമാൻറെ ജീവിതം നെറ്റ് ഫ്ലിക്സിൽ റോണി ദി കിംഗ് എന്ന പേരിൽ ഡോക്യുമെൻററിയായി ലഭ്യമാണ്.)

Tags: body builderRonnie Coleman
Share1TweetSendShare

Latest stories from this section

ട്രംപിന് ഇന്ത്യയിലേക്ക് ഒരു വൺവേ ടിക്കറ്റ് എടുത്ത് നൽകണം, നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കട്ടെ; ‘ബക്വാസ്’ കുറയ്ക്കാൻ ഉപദേശിച്ച് ഇറാൻ

ട്രംപിന് ഇന്ത്യയിലേക്ക് ഒരു വൺവേ ടിക്കറ്റ് എടുത്ത് നൽകണം, നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കട്ടെ; ‘ബക്വാസ്’ കുറയ്ക്കാൻ ഉപദേശിച്ച് ഇറാൻ

മിച്ചൽ സാന്റ്‌നർക്ക് പകരം ശർദുൽ; മുംബൈ ഇന്ത്യൻസ് നിയമത്തെ പിച്ചിച്ചീന്തിയോ? വാംഖഡെയിൽ പുകയുന്ന ‘കൺകഷൻ’ വിവാദം, വിശദീകരണവുമായി ജയവർധനെ

മിച്ചൽ സാന്റ്‌നർക്ക് പകരം ശർദുൽ; മുംബൈ ഇന്ത്യൻസ് നിയമത്തെ പിച്ചിച്ചീന്തിയോ? വാംഖഡെയിൽ പുകയുന്ന ‘കൺകഷൻ’ വിവാദം, വിശദീകരണവുമായി ജയവർധനെ

അന്ന് പല്ല് പോയിട്ടും നായുഡു വീണില്ല, ഇന്ന് ബുംറ വിറപ്പിച്ചിട്ടും സഞ്ജു കുലുങ്ങിയില്ല; വാംഖഡെയുടെ പുലിമടയിൽ മലയാളി സിംഹത്തിന്റെ താണ്ഡവം

അന്ന് പല്ല് പോയിട്ടും നായുഡു വീണില്ല, ഇന്ന് ബുംറ വിറപ്പിച്ചിട്ടും സഞ്ജു കുലുങ്ങിയില്ല; വാംഖഡെയുടെ പുലിമടയിൽ മലയാളി സിംഹത്തിന്റെ താണ്ഡവം

മുജ്തബ ഖമേനി സ്വവർഗ്ഗാനുരാഗിയോ? രഹസ്യ റിപ്പോർട്ട് കേട്ട് ഞെട്ടി ട്രംപ്; ബാല്യകാല അദ്ധ്യാപകനുമായി വർഷങ്ങൾ നീണ്ട പ്രണയബന്ധം

മുഖം വെന്തുരുകി :സംസാരിക്കാൻ പ്ലാസ്റ്റിക് സർജറി വേണം, ഒരു കാൽ മുറിച്ചുമാറ്റി, ഇറാൻ പരമാധികാരി അതീവ ഗുരുതരാവസ്ഥയിൽ

Discussion about this post

Latest News

ഹാർദിക് മാത്രമല്ല, എല്ലാവരും പരാജയമാണ്; നായകനെ സംരക്ഷിച്ച് മഹേള; മുംബൈ ഇന്ത്യൻസിൽ ഇനി അഴിച്ചുപണി?

ഹാർദിക് മാത്രമല്ല, എല്ലാവരും പരാജയമാണ്; നായകനെ സംരക്ഷിച്ച് മഹേള; മുംബൈ ഇന്ത്യൻസിൽ ഇനി അഴിച്ചുപണി?

ശബരിമലയ്ക്ക് മുകളിലൂടെ പറന്നത് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ; മോശം കാലാവസ്ഥ മൂലം പൈലറ്റിന് കാഴ്ച തടസ്സപ്പെട്ടതെന്ന് വിശദീകരണം

ശബരിമലയ്ക്ക് മുകളിലൂടെ പറന്നത് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ; മോശം കാലാവസ്ഥ മൂലം പൈലറ്റിന് കാഴ്ച തടസ്സപ്പെട്ടതെന്ന് വിശദീകരണം

വാങ്കഡെയിൽ സഞ്ജു പ്രളയം; മുംബൈയെ തകർത്തെറിഞ്ഞ സെഞ്ചുറിക്ക് ശശി തരൂരിന്റെ കാവ്യാർച്ചന, സോഷ്യൽ മീഡിയയിൽ വൈറൽ

വാങ്കഡെയിൽ സഞ്ജു പ്രളയം; മുംബൈയെ തകർത്തെറിഞ്ഞ സെഞ്ചുറിക്ക് ശശി തരൂരിന്റെ കാവ്യാർച്ചന, സോഷ്യൽ മീഡിയയിൽ വൈറൽ

ശബരിമലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം; തീര്‍ഥാടനത്തിന്റെ മറവില്‍ തീവ്രവാദികള്‍ കടന്നുകയറാന്‍ സാധ്യതയെന്ന് പോലീസ് റിപ്പോര്‍ട്ട്; അടിയന്തര ഒഴിപ്പിക്കലിന് സന്നിധാനത്ത് ഹെലിപാഡ് വേണമെന്നും നിര്‍ദ്ദേശം

ശബരിമല സന്നിധാനത്തിന് മുകളിലൂടെ താഴ്ന്നു പറന്ന് ഹെലികോപ്റ്റർ ; സുരക്ഷാ വീഴ്ച ; അന്വേഷണത്തിന് ഉത്തരവ്

പന്തെടുത്താൽ തല്ല്, ബാറ്റ് എടുത്താൽ ഔട്ട്; ഹാർദിക് പാണ്ഡ്യ മുംബൈയുടെ നായകനോ അതോ ശാപമോ? വീണ്ടും എയറിലായി മുംബൈ നായകൻ

പന്തെടുത്താൽ തല്ല്, ബാറ്റ് എടുത്താൽ ഔട്ട്; ഹാർദിക് പാണ്ഡ്യ മുംബൈയുടെ നായകനോ അതോ ശാപമോ? വീണ്ടും എയറിലായി മുംബൈ നായകൻ

ട്രംപിന് ഇന്ത്യയിലേക്ക് ഒരു വൺവേ ടിക്കറ്റ് എടുത്ത് നൽകണം, നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കട്ടെ; ‘ബക്വാസ്’ കുറയ്ക്കാൻ ഉപദേശിച്ച് ഇറാൻ

ട്രംപിന് ഇന്ത്യയിലേക്ക് ഒരു വൺവേ ടിക്കറ്റ് എടുത്ത് നൽകണം, നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കട്ടെ; ‘ബക്വാസ്’ കുറയ്ക്കാൻ ഉപദേശിച്ച് ഇറാൻ

ദുരന്ത ലഘൂകരണം ;  കേരളത്തിന് 72 കോടി കൂടി  അനുവദിച്ച് കേന്ദ്രം

‘ദീദി പോകുന്നു, ബംഗാൾ കാവിയിലേക്ക്’; ആദ്യഘട്ടത്തിൽ 110 സീറ്റും ബിജെപിക്കെന്ന് അമിത് ഷാ

മിച്ചൽ സാന്റ്‌നർക്ക് പകരം ശർദുൽ; മുംബൈ ഇന്ത്യൻസ് നിയമത്തെ പിച്ചിച്ചീന്തിയോ? വാംഖഡെയിൽ പുകയുന്ന ‘കൺകഷൻ’ വിവാദം, വിശദീകരണവുമായി ജയവർധനെ

മിച്ചൽ സാന്റ്‌നർക്ക് പകരം ശർദുൽ; മുംബൈ ഇന്ത്യൻസ് നിയമത്തെ പിച്ചിച്ചീന്തിയോ? വാംഖഡെയിൽ പുകയുന്ന ‘കൺകഷൻ’ വിവാദം, വിശദീകരണവുമായി ജയവർധനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies