കാഠ്മണ്ഡു: ഇന്ത്യയിലേക്ക് സിമന്റ് കയറ്റുമതി ആരംഭിച്ച് നേപ്പാൾ. തുടങ്ങി. നേപ്പാളിലെ പൾപ സിമന്റ് വ്യവസായ കമ്പനിയാണ് ഇന്ത്യയുടെ താൻസെൻ ബ്രാൻഡിലേക്ക് സിമന്റ് അയച്ചു തുടങ്ങിയത്. അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് സിമന്റ് കയറ്റുമതി ചെയ്യുന്ന കമ്പനികൾക്ക് നേപ്പാൾ സർക്കാർ വാർഷിക ബജറ്റിൽ എട്ട് ശതമാനം ക്യാഷ് സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു.
മൂവായിരത്തോളം ചാക്ക് സിമന്റാണ് ആദ്യ ഘട്ടത്തിൽ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്. പൾപ സിമന്റ്‌സിന്റെ പബ്ലിക് റിലേഷൻസ് ഓഫീസ് ജീവൻ നിരുല ആണ് ഇക്കാര്യം അറിയിച്ചത്. ദൈനംദിന അടിസ്ഥാനത്തിൽ ആവശ്യാനുസരണം ഇനി കയറ്റുമതി തുടരുമെന്നും കമ്പനി അറിയിച്ചു. 50-ലധികം സിമന്റ് കമ്പനികൾ ആണ് നേപ്പാളിൽ പ്രവർത്തിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം നേപ്പാൾ കമ്പനികളുടെ മൊത്തം സിമന്റ് ഉൽപ്പാദന ശേഷി 22 ദശലക്ഷം ടൺ ആണ്.
ഇന്ത്യയുമായുള്ള നേപ്പാളിന്റെ വ്യാപാരക്കമ്മി 15 ശതമാനം വരെ കുറയ്ക്കാൻ സിമന്റ് കയറ്റുമതിയിലൂടെ സാധിക്കുമെന്ന് പാൽപ സിമന്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശേഖർ അഗർവാൾ പറഞ്ഞു. പൾപ സിമന്റ് ഇൻഡസ്ട്രീസ് പ്രതിദിനം 1,800 ടൺ സിമന്റും 800 ടൺ ക്ലിങ്കറും ഉത്പാദിപ്പിക്കുന്നു. പൾപ കമ്പനിക്ക് 3,000 ടൺ സിമന്റ് ഉൽപാദന ശേഷിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post