തൃശൂർ; പെൺകുട്ടികൾക്ക് നേരെ നടക്കുന്ന അപമാനങ്ങളിൽ കേരളത്തിലെ രാഷ്ട്രീയ നേതാക്കളടക്കം മൌനം പാലിക്കുന്നതിൽ തനിക്ക് ലജ്ജ തോന്നുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മനോരമ പ്രത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഗവർണറുടെ പരാമർശം.മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ അവാർഡ് വാങ്ങാൻ വേദിയിലേക്ക് വിളിച്ചതിന്റെ പേരിൽ അപമാനിക്കപ്പെട്ട സംഭവത്തിലാണ് ഗവർണറുടെ പരാമർശം.
മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ അവാർഡ് വാങ്ങാൻ വേദിയിലേക്ക് വിളിച്ചതിന്റെ പേരിൽ സമസ്ത നേതാവ് വേദിയിൽവച്ച് സംഘാടകരെ ശാസിച്ച സംഭവം ഏറെ വിവാദമായിരുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ല. എന്നാൽ, അത് ഒറ്റപ്പെട്ട സംഭവമാണെന്നും എല്ലാവരും അപലപിച്ചുവെന്നും സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു.
‘സ്ത്രീ സംരക്ഷണത്തിനായി പതിനെട്ടോളം നിയമങ്ങള്‍ ഇവിടെയുണ്ട്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ വിഷയത്തില്‍ ഇടപെട്ടപ്പോള്‍ വ്യത്യസ്തനായ ഗവര്‍ണര്‍ എന്ന് പലരും പറഞ്ഞു. ഗവര്‍ണര്‍ എന്ന നിലയിലുള്ള കടമയാണ് ചെയ്തത്. അഭിനന്ദനം ഏറ്റുവാങ്ങാന്‍ വേദിയിലേക്ക് എത്തിയതിന് പെണ്‍കുട്ടി പരസ്യമായി അപമാനിക്കപ്പെട്ടിട്ടും അവള്‍ക്ക് വേദി വിലക്കിയിട്ടും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ശബ്ദിച്ചില്ല’– ഗവർണർ പറഞ്ഞു.
Discussion about this post