തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പിഎസ്‌സിയ്‌ക്ക് വിട്ടുകൊണ്ടുള്ള ബില്ല് പ്രതിപക്ഷ പിന്തുണയോടു കൂടി ഏകകണ്ഠമായി റദ്ദാക്കി. വഖഫ് ബോർഡ് നിയമനം പിഎസ്സിയ്ക്ക് വിട്ട സർക്കാർ തീരുമാനം വലിയ എതിർപ്പുകൾക്ക് കാരണമായിരുന്നു. സംഭവം വിവാദമാക്കി മുസ്ലീം സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നതോടെ തീരുമാനം പുന:പരിശോധിക്കുമെന്നും നിയമഭേദഗതി കൊണ്ട് വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇന്ന് നിയമ സഭയിൽ ബില്ല് റദ്ദാക്കിയതോടെ മുസ്ലീം മത മൗലികവാദികൾക്ക് മുന്നിൽ സർക്കാർ കീഴ്പ്പെട്ടുവെന്ന് വിമർശനം ഉയരുന്നുണ്ട്. അതേസമയം, സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുസ്‍ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.
സമസ്ത അടക്കമുള്ള മുസ്ലീം സംഘടനകളോടൊപ്പം പ്രതിപക്ഷവും പിഎസ്‌സിയ്‌ക്ക് വിടാനുള്ള തീരുമാനത്തെ എതിർത്തിരുന്നു. ഇന്നത്തെ സമ്മേളനത്തിലും മുസ്ലീം സംഘടനകളുടെ എതിർപ്പിനെപ്പറ്റി പി.കെ.കുഞ്ഞാലിക്കുട്ടി സൂചിപ്പിച്ചു. ബില്ല് റദ്ദാക്കിയ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും, ഇത് സർക്കാർ ഒരു കുറച്ചിലായി കാണേണ്ട എന്നുമാണ് ലീഗ് നേതാവിന്റെ പ്രതികരണം.
Discussion about this post