ന്യൂഡൽഹി: വിവാഹിതയല്ലെന്ന കാരണം പറഞ്ഞ് ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കരുതെന്ന് സുപ്രീംകോടതി. വിവാഹിതരും അല്ലാത്തവരും ആയ എല്ലാ സ്ത്രീകൾക്കും നിയമപരമായ ഗർഭഛിദ്രത്തിന് അവകാശമുണ്ടെന്നും കോടതി വിധിച്ചു. നിയമങ്ങൾ ഒരിക്കലും സ്ഥിരമായതല്ലെന്നും കാലുസൃതമായ മാറ്റങ്ങൾ അനിവാര്യമാണെന്നും നിരീക്ഷിച്ചുകൊണ്ടാണ് കോടതിയുടെ ചരിത്ര വിധി.
ജസ്റ്റീസുമാരായ ഡിവൈ ചന്ദ്രചൂഢ്, ജെബി പർദിവാല, എഎസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിർണായക വിധി പ്രഖ്യാപനം നടത്തിയത്. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി (എംടിപി) ആക്ട് അനുസരിച്ച് 24 ആഴ്ച വരെ ഏത് സ്ത്രീകൾക്കും ഗർഭഛിദ്രത്തിന് അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
അവിവാഹിതരായ സ്ത്രീകൾക്ക് വിവാഹിതരായവരെപ്പോലെ ഗർഭഛിദ്രത്തിന് അവകാശമുണ്ടോയെന്ന കാര്യത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്. ഗർഭഛിദ്ര നിയമത്തിൽ വിവാഹിതരായവരെയും അവിവാഹിതരെയും വേർതിരിച്ചുകാണുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത് സ്വാഭാവികമായ നടപടിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post