മൈസൂർ: മുൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ ആർ എൻ കുൽക്കർണിയുടെ മരണത്തിന് പിന്നിൽ ഭീകരരെന്ന് സംശയം. പോലീസ് അന്വേഷണം ആരംഭിച്ചു. നമ്പർ പ്ലേറ്റില്ലാത്ത കാറിടിച്ച് കുൽക്കർണി വഴിയിൽ തെറിച്ചുവീഴുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ നിന്നു തന്നെ അത് ഒരു സാധാരണ അപകടമല്ലെന്ന നിഗമനത്തിലെത്താൽ പോലീസിന് സാധിച്ചു.
കുൽക്കർണിയെ ഇടിച്ച ശേഷം കാർ നിർത്താതെ പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ ഭീകരബന്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ആർ എൻ കുൽക്കർണിയുടെ ‘ഇന്ത്യയിലെ ഭീകരതയുടെ മുഖങ്ങൾ’ എന്ന പുസ്തകം ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ്. പുസ്തകത്തിലൂടെ ഇന്ത്യയിലെ ജിഹാദിൻറെ മുഖമാണ് അദ്ദേഹം വരച്ചുകാട്ടിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആർ എൻ കുൽക്കർണി കൊല്ലപ്പെട്ടത്. മൈസൂർ സർവ്വകലാശാലയിലെ മാനസഗംഗോത്രി കാമ്പസിലൂടെ വൈകുന്നേരം നടക്കാനിറങ്ങിയതായിരുന്നു കുൽക്കർണി. നടത്തത്തിനിടെയായിരുന്നു വാഹനമിടിച്ച് അദ്ദേഹം മരണപ്പെടുന്നത്. സാധാരണ ഒരു അപകടമരണമെന്ന രീതിയിലായിരുന്നു പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് വെറു അപകടമരണമല്ല സംഭവിച്ചതെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. ഇത് ഒരു ആസൂത്രിത കൊലപാതകമാണെന്ന് പോലീസിന് വ്യക്തമായതും ഇതോടെയാണ്.
ഇന്ത്യയിലെ തീവ്രവാദത്തിന്റെ മുഖങ്ങൾ’, ‘സിൻ ഓഫ് നാഷണൽ കോൺഷ്യൻസ്’ തുടങ്ങിയ നിരവധി പുസ്തകങ്ങൾ ഭീകരതയ്ക്കെതിരായ കുൽക്കർണിയുടെ തുറന്ന പോരാട്ടമായിരുന്നു.
Discussion about this post