Saturday, June 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

 ‘ബംഗ്ലാദേശിലെത്തിയാൽ തന്നെ തൂക്കികൊല്ലും ദയവായി ബ്രിട്ടീഷ് പൌരത്വം പുന:സ്ഥാപിക്കണം’ ; ന്യായീകരണ വാദങ്ങളുമായി ഐഎസ് ഭീകര  ഷമീമ ബീഗം ബ്രിട്ടീഷ് സുപ്രിംകോടതിയിൽ 

by Brave India Desk
Nov 24, 2022, 09:02 am IST
in International
Share on FacebookTweetWhatsAppTelegram

ലണ്ടൻ:   പതിനഞ്ചാമത്തെ വയസ്സിൽ ഇസ്ലാമിക് സ്റ്റേറ്റിൽ( ഐഎസിൽ) ചേരാനായി സിറയയിലേക്ക് പോയ ബ്രീട്ടിഷ് യുവതി ഷമീമ ബീഗത്തിനെ തിരികെ ബ്രിട്ടനിലേക്ക് തന്നെ എത്തിക്കണമെന്ന് വാദം.  വേറെ ഏത് രാജ്യത്തേക്ക് പോയാലും ഷമീമയെ അവിടുത്തെ സർക്കാരുകൾ  വധശിക്ഷയ്ക്ക് വിധിക്കുമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.   രക്ഷിതാക്കളുടെ ജൻമനാടായ  ബംഗ്ലാദേശിലെത്തിയാൽ പോലും ഷമീമയെ തൂക്കികൊല്ലാൻ വിധിക്കുമെന്നാണ്  അഭിഭാഷകൻ യുകെ സുപ്രിംകോടതിയെ അറിയിച്ചത്.

ജൻമം കൊണ്ട് ബ്രിട്ടീഷു കാരിയാണെങ്കിലും മാതാപിതാക്കൾ ബംഗ്ലാദേശികളായതിനാൽ ഷമീമയ്ക്ക് ബംഗ്ലാദേശി  പാസ്പോർട്ട് ഉണ്ടെന്നും  അതുകൊണ്ട് തന്നെ ബ്രിട്ടീഷ് പൌരത്വം റദ്ദാക്കിയാൽ  അവൾ രാജ്യമില്ലാത്ത ആളായി മാറുന്നില്ല എന്നുമാണ് ബ്രിട്ടീഷ് സർക്കാരിൻറെ വാദം. എന്നാൽ ബംഗ്ലാദേശിലേക്ക് പോയാൽ ഷമീമയെ തൂക്കികൊല്ലാൻ വിധിക്കുമെന്നും അതുകൊണ്ട് പൌരത്വം  വീണ്ടും അനുവദിക്കണമെന്നുമാണ് അഭിഭാഷകൻറെ കോടതിയിൽ ആവശ്യപ്പെടുന്നത്.

Stories you may like

ഐഎസിൽ ചേരാൻ ശ്രമിച്ച യുവാവിന് ജീവപര്യന്തം വിധിച്ച് കോടതി; തന്റെ കക്ഷി പാവങ്ങളെ സഹായിക്കാൻ ആഗ്രഹിച്ച പക്വതയില്ലാത്ത ആദർശവാദിയായിരുന്നുവെന്ന് അഭിഭാഷകൻ

കേരള സ്റ്റോറി മികച്ച സിനിമ; ഐഎസിന്റെ റിക്രൂട്ട്മെന്റ് ഇങ്ങനെ തന്നെയാണ്; ഇന്ത്യയിൽ നിന്ന് ഹിന്ദു പെൺകുട്ടി ഐഎസിൽ പോയെന്നത് ഞെട്ടിക്കുന്നു; തുറന്ന് പറഞ്ഞ് ബ്രിട്ടീഷ് ജേർണലിസ്റ്റ്

ഷമീമയുടെ യുകെ പൌരത്വം 2019ൽ ബ്രിട്ടീഷ് ഗവൺമെൻറ് റദ്ദാക്കിയിരുന്നു.അതിനെതിരെ ഷമീമ നൽകിയ അപ്പീൽ ഹർജിയിലാണ് വാദം നടക്കുന്നത്. തനിക്ക് ബ്രിട്ടനിലേക്ക് പ്രവേശിക്കണമെന്നും പൌരത്വം അനുവദിക്കണമെന്നുമാണ് ഷമീമയുടെ ആവശ്യം. ഷമീമ ബീഗത്തെ യുകെയിൽ തിരിച്ചെത്തിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും തിരിച്ചു കൊണ്ടുവരേണ്ട എന്നുതന്നെയാണ്  യുകെ ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിലപാട്.

സിറിയയിലെ ഒരു  അഭയാർത്ഥി ക്യാമ്പിലാണ് ഷമീമ താമസിക്കുന്നത്. 2015ൽ  സിറിയയിൽ  ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിച്ചപ്പോൾ  യുകെയിൽ നിന്ന് തുർക്കിവഴി സിറിയയിൽ ഭീകരപ്രവർത്തനത്തിന് പോയതാണ് ഷമീമ.  സിറിയയിൽ ഐഎസ് ഭീകരർ തടവിലാക്കുന്ന സ്ത്രീകളെ മതനിയമങ്ങൾ അടിച്ചേൽപ്പിക്കുന്ന ഇസ്ലാമിക പോലീസിൽ ആയിരുന്നു ഷമീമയുടെ ജോലി. ചാവേറുകളുടെ ദേഹത്ത്   ഒരിക്കലും അഴിച്ചുമാറ്റാൻ ആകാത്ത വിധം ബെൽറ്റ്ബോംബുകൾ ഘടിപ്പിക്കുന്നതും ഷമീമയുടെ ജോലിയായിരുന്നു.

യുകെയിലേക്ക് തിരിച്ച് വരണം എന്ന് അഭ്യർത്ഥനകൾ നടത്തിയിട്ടുണ്ടെങ്കിലും ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ നടന്ന ചാവേർ ബോംബാക്രമണത്തെ അനുകൂലിക്കുന്നുവെന്നും ഇസ്ലാമിക സ്റ്റേറ്റിൻറെ മൂല്യങ്ങളിൽ  ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും ഷമീമ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിൻറെ അഴിമതിയും ഇസ്ലാമിക മൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനുവുമാണ് തിരിച്ചുവരാൻ പ്രേരിപ്പിക്കുന്നതെന്നാണ് ഷമീമയും പറയുന്നത്. യസീദി യുവതികളെ ഐഎസ് ഭീകരർ  ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത് സംബന്ധിച്ച് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ അതിനെയും ന്യായീകരിക്കുന്ന രീതിയിലായിരുന്നു ഷമീമയുടെ മറുപടി.

മിക്ക യൂറോപ്യൻ രാജ്യങ്ങളിലും  വധശിക്ഷ നിരോധിച്ചിരിക്കുന്നത്കൊണ്ട്  ഏതുവിധേനയും ഏതെങ്കിലും യൂറോപ്യാൻ രാജ്യത്തോ സമാനമായി വധശിക്ഷ ഇളവുചെയ്ത മറ്റേതെങ്കിലും രാജ്യത്തോ അഭയം തേടാൻ അനേകം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ശ്രമിക്കുന്നുണ്ട്. ലോകത്ത് എവിടെയെങ്കിലും ജീവന് ഭീഷണിയുണ്ട് എന്ന് വാദിച്ചാൽ പല യൂറോപ്യൻ രാജ്യങ്ങളിലും  ചെയ്ത കുറ്റകൃത്യം കണക്കാക്കാതെ അഭയാർത്ഥികളായി സ്വീകരിക്കാറുമുണ്ട്. ഇത്തരത്തിലുള്ള അഭയാർത്ഥി നിയമങ്ങൾ ദുരുപയോഗം ചെയ്ത് ആ രാജ്യങ്ങളിൽ കുടിയേറി അവിടെ തന്നെ ഭീകരാക്രമണങ്ങൾ നടത്തുന്ന അനേകം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുകെയിലെ മാഞ്ചസ്റ്ററിൽ ഇരുപത്തി രണ്ട് പേരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമണം നടത്തിയത് ഇത്തരത്തിൽ അഭയാർത്ഥിയായ ലിബിയൻ ഭീകരനായിരുന്നു.

 

Tags: isisshameema beegumuk citizenship
Share26TweetSendShare

Discussion about this post

Latest stories from this section

കാൻസർ രോഗനിർണ്ണയത്തിൽ നിർണ്ണായക മുന്നേറ്റം, വർഷങ്ങൾക്ക് മുൻപേ ഇനി അർബുദം കണ്ടെത്താനാകും, ; ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടെത്തലുകളിലൊന്നെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ

അന്തർധാര സജീവം!!; താലിബാൻ ഉന്നത നോതാവുമായി രഹസ്യകൂടിക്കാഴ്ച നടത്തി ഖത്തർ പ്രധാനമന്ത്രി

മനുഷ്യശരീര ഭാഗങ്ങൾ കുത്തിനിറച്ച 45 ബാഗുകൾ കണ്ടെത്തി: ദുരൂഹത

സ്റ്റേജിൽ തട്ടി വീണ് ജോ ബൈഡൻ; സംഭവം ബിരുദദാന ചടങ്ങിനിടെ

Next Post

മേഘാലയയിൽ വീണ്ടും അക്രമം; മെഴുകുതിരി പ്രതിഷേധത്തിനിടെ ട്രാഫിക് ബൂത്ത് തീവെച്ചു; പോലീസ് വാഹനങ്ങൾക്ക് നേരെയും അക്രമം; സംഭവം ഷില്ലോങിൽ

Latest News

കൂട്ടയിടിക്ക് കാരണം കോറമാൻഡൽ പാളം തെറ്റിയത്; ബാലസോറിലെ ട്രെയിനപകടം ഇങ്ങനെ

രജൌരിയിൽ പാക് വംശജനായ ഭീകരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം, സ്കൂളുകളെല്ലാം അടച്ചിടാനും തീരുമാനം

ഒഡീഷ ട്രെയിൻ ദുരന്തം ; മരണം 70 ആയി ; റദ്ദാക്കിയ ട്രെയിനുകളുടെയും, വഴിതിരിച്ചുവിടുന്ന ട്രെയിനുകളുടെയും വിശദാംശങ്ങൾ ഇങ്ങനെ

കേരള തീരത്ത് ഉയർന്ന തിരമാല; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

അദ്ധ്യയന വർഷാരംഭത്തിൽ തന്നെ സ്‌കൂൾ കെട്ടിടത്തിന്റെ ചുമർ ഇടിഞ്ഞ് വീണ സംഭവം; ഇടിമിന്നലേറ്റാണ് കെട്ടിടം പൊളിഞ്ഞതെന്ന് പൊതുമരാമത്ത് വകുപ്പ്

കോന്നിയിൽ പരിക്കേറ്റ് കാട്ടാന ചരിഞ്ഞ നിലയിൽ; പടക്കം കടിച്ചതെന്ന് സൂചന

മുസ്ലീം വിഭാഗക്കാരുടെ പാർട്ടിയാണ് ലീഗ്; രാഹുലിന് കാര്യങ്ങൾ ബുദ്ധി ഉപയോഗിച്ച് മനസിലാക്കാനുളള കഴിവില്ല; രാഹുലിന്റെ പരാമർശത്തിന് മറുപടിയുമായി കണ്ണന്താനം

നടന്നത് വലിയ അപകടം ; രണ്ട് യാത്ര ട്രെയിനുകളും ഗുഡ്‌സ് ട്രെയിനും ഉൾപ്പെട്ടിട്ടുണ്ട്; മരണ സംഖ്യ ഉയർന്നേക്കാമെന്ന് ഒഡീഷ ചീഫ് സെക്രട്ടറി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies