തിരുവനന്തപുരം : കേരളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി പ്രവര്‍ത്തിക്കുന്ന ഒരാളുടെ പേര് അബ്ദുറഹിമാന് ആയിപ്പോയി എന്നതിൽ എന്താണ് തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ പേരില്‍ തന്നെ രാജ്യദ്രോഹിയുടെ നിലയുണ്ട് എന്ന് പറയുന്നുവെങ്കിൽ എന്താണ് അര്‍ത്ഥമെന്നും പിണറായി ചോദിച്ചു.
വികസനത്തിന് തടസമുണ്ടാക്കുന്ന നിക്ഷിപ്ത ശക്തികള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഇവരെല്ലാം കൂടി ഒത്തുകൂടി വിഴിഞ്ഞം പദ്ധതിക്കെതിരെ വരികയാണ്. ഇത് സര്‍ക്കാരിനെതിരായ പ്രക്ഷോഭമാണെന്ന് ആരും തെറ്റിധരിക്കേണ്ട. നാടിന്റെ മുന്നോട്ടു പോക്കിനെ തടയാന്നാണ് ഇവർ ശ്രമിക്കുന്നത്. ശാന്തിയും സമാധാനവുമുള്ള നാടിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാനാണ് ഈ ശക്തികൾ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നുകൊണ്ടും സര്‍ക്കാരിനെ വിരട്ടിക്കളയാമെന്ന് കരുതേണ്ട. ഏത് വേഷത്തില്‍വന്നാലും അത് സമ്മതിക്കാനാവില്ല എന്ന് മനസിലാക്കിക്കൊള്ളാനും പിണറായി വിജയൻ താക്കീത് ചെയ്യുന്നു.
എന്ത് വികാരമാണ് ഇവർ നാടിനെതിരെ ഇളക്കിവിടാന്‍ ശ്രമിക്കുന്നത്? ഇക്കൂട്ടര്‍ പോലീസിന് നേരെ വ്യാപകമായ ആക്രമണം നടത്തി. പോലീസ് ഉദ്യോഗസ്ഥന്റെ കാല് തല്ലിയൊടിക്കുന്നു. എന്ത് പ്രകോപനമാണുണ്ടായത് ? പോലീസ് സ്റ്റേഷനകത്തുള്ള പോലീസുകാരന് ആക്രമിക്കപ്പെടുന്നുവെന്നും ഇതൊന്നും സംസ്ഥാനത്ത് നടക്കുമെന്ന് കരുതിയ സംഭവങ്ങളല്ലെന്നും പിണറായി പറഞ്ഞു.
Discussion about this post